ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

വഴിപാടു സമര പൂജ



കേരളത്തിൽ രൂപം കൊണ്ട ഒരു പുതിയ 'വഴിപാട്' കാണാൻ എത്തിയതാണ് ക്ലിഫ് ഹൗസിനു മുന്നിൽ ..

 മുഖ്യ മന്ത്രി എന്ന  'പ്രതിഷ്ഠ' വീട്ടിൽ നിന്നും രാവിലെ പുറത്ത് പോയ ശേഷം ചാനൽ കാമറകൽക്കു മുന്നിലാണ് ഈ 'പ്രതീകാത്മക ഉപരോധ വഴിപാടു' നടക്കുന്നത് ...
'പ്രതിഷ്ഠ' അപ്പോഴും ക്ലിഫ് ഹൌസ് ക്ഷേത്രത്തിനു ഉള്ളിൽ ഉണ്ട് എന്ന് വിശ്വസിച്ചു മുദ്രാവാക്യം വിളിക്കുകയും , ഭരണിപ്പാട്ട് പാടുകയും ചെയ്ത ശേഷം പ്രതിഷ്ഠ തിരികെ വരുന്നതിനു മുൻപ് പോലീസ് വാനിലേക്ക് കയറിയോ , ക്ഷേത്ര പരിസരത്ത് നിന്നും മുങ്ങിയോ ആണ് ഈ 'വഴിപാട്' അവസാനിക്കുന്നത് ...


(ചാനൽ കാമറകൾ നാട്ടിൽ വ്യാപകമായതോടെയാണ്‌ ഈ പുതിയ തരം വഴിപാട് ആരംഭിച്ചത് എന്നാണ് വിദഗ്ദ മതം ..)

ഓരോ തവണ പങ്കെടുക്കുമ്പോഴും സംഘാടകർ പണം നല്കും എങ്കിലും പൊതു ജനം ചൂലെടുത്ത് വഴിപാടുകാരെ കൈകാര്യം ചെയ്യുമോ എന്ന ആശങ്കയോടെയാണ് ഈ വഴിപാടു സമരക്കാർ സോറി 'വഴിപാടു പൂജക്കാർ' ഇതിൽ പങ്കെടുക്കുന്നത് എന്നാണ് ജന സംസാരം .

അത് കൊണ്ട് തന്നെ ചാനൽ കാമറകൾക്ക് മുന്നിൽ പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരിക്കുന്നതും ശ്രദ്ധേയമാണ് ... 


 സമര പൂജ നടക്കുന്ന സ്ഥലം
========================================================
 .എങ്ങാനും ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ എന്ന് കരുതി പെട്ടിയും കരുതിയിരുന്നു . പക്ഷെ അപ്പോഴാ ഓർത്തത്‌ എന്റെ മൊബൈൽ നമ്പർ ചിറ്റിലപ്പിള്ളിക്ക് കൊടുക്കാൻ മറന്നല്ലോ ... പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലല്ലോ .. അടുത്ത ട്രെയിനിൽ കേറി തിരിച്ചു പോന്നു ...

ചിറ്റിലപ്പിള്ളിക്ക് മൊബൈൽ നമ്പർ കൊടുത്തിട്ടു രണ്ടു മാസം എങ്കിലും കഴിഞ്ഞു ഇനിയും പോകും .. അതിനെടെൽ ഉമ്മൻ ചാണ്ടിക്ക് രാജി വെക്കാനുള്ള കുരുട്ടു ബുദ്ധി തോന്നല്ലേ ..
സമരം അവസാനിപ്പിക്കാനുള്ള നല്ല ബുദ്ധി സി പി എമ്മിനും തോന്നല്ലേ ..
തുടര്‍ന്ന് വായിക്കുക

ഇതിന്റെ പേരത്രേ സമരം ....!!!











K P Sukumaran Anjarakandy


മാർക്സിസ്റ്റുകാർ ഗവണ്മേന്റ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും ആയാൽ അവരുടെ നിലവാരം എങ്ങനെയിരിക്കും എന്നതിന്റെ ലക്ഷണങ്ങളാണു ഇപ്പോൾ നടക്കുന്ന സമരാഭാസത്തിൽ കണ്ടുവരുന്നത്. കല്ലേറ്, വസ്ത്രാക്ഷേപം, നായ്‌ക്കുരണ, കരിഓയിൽ, ചാണകവെള്ളം, ചീമുട്ട തെറിയഭിഷേകം തുടങ്ങിയ കയ്യേറ്റങ്ങളും പിന്നെ ഫയലുകളിൽ ചാണകപ്രയോഗം, ആഫീസുകള്‍ താഴിട്ട് പൂട്ടല്‍ ഇതൊക്കെയാണു സമരക്കാർ സമരത്തിലില്ലാതെ ജോലിക്കെത്തുന്നവരുടെ മേൽ പ്രയോഗക്കുന്നത്. സമരം അവസാനിച്ചാലും തങ്ങൾ ജോലിചെയ്യേണ്ട ആഫീസും നാളെ മുഖത്ത് നോക്കേണ്ട സഹപ്രവർത്തകരുമാണ് എന്ന ഒരു ചിന്തയും മാര്‍ക്സിസ്റ്റ് അദ്ധ്യാപകരാദി ഉദ്യോഗസ്ഥര്‍ക്ക് ഇല്ല. അതാണ് മാര്‍ക്സിസം തലക്ക് പിടിച്ചാല്‍ ഉണ്ടാകുന്ന സ്വഭാവസവിശേഷത. അവര്‍ക്ക് സംഘടനയായിരിക്കും ഏറ്റവും വലുത്. സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യും. അതില്‍ നീതിയും മാനുഷികതയും ഒന്നും നോക്കുകയില്ല.

ഈ സമരത്തെ പറ്റി എല്ലാവർക്കും അറിയാം. 2013 ഏപ്രിൽ ഒന്ന് മുതൽ സർക്കാർ സർവ്വീസിൽ കയറി പിന്നെ മുപ്പതോ മുപ്പത്തഞ്ചോ വർഷം കഴിഞ്ഞ് പെൻഷൻ വാങ്ങാൻ പോകുന്ന സാങ്കല്പിക ഉദ്യോഗസ്ഥർക്ക് അവർ അപ്പോൾ വാങ്ങാൻ പോകുന്ന പെൻഷനെ പറ്റിയാണു സമരം. ഇമ്മാതിരി ഒരു സമരം മാർക്സിസ്റ്റുകാർ ഉദ്യോഗസ്ഥരായിട്ടുള്ള നാട്ടിൽ മാത്രമേ നടക്കൂ. അത്തരമൊരു ഗതികെട്ട നാടായിപ്പോയി നമ്മുടെ കേരളം.

എന്താണു പങ്കാളിത്ത പെൻഷൻ? വരുന്ന ഏപ്രിൽ മുതൽ സർക്കാർ സർവ്വീസിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ വാങ്ങുന്ന ശമ്പളത്തിന്റെ 10% പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കണം. ജീവനക്കാരന്റെ തുകയ്ക്ക് തുല്യമായ അത്രയും തുക സംസ്ഥാന സർക്കാരും നിക്ഷേപിക്കും. എന്നിട്ട് 2044 ലിലോ അതിനു ശേഷമോ ആ ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽ നിന്ന് 60% വരെ തുക പിൻവലിക്കാം. ബാക്കി വരുന്ന 40% തുകയിൽ നിന്ന് പെൻഷൻ ലഭിക്കും. ഇതിൽ എവിടെയാണു ആർക്കെങ്കിലും ദ്രോഹമുള്ളത്. ഇനി അഥവാ ഈ വ്യവസ്ഥ തനിക്ക് ദ്രോഹമാണു എന്ന് കരുതുന്നെങ്കിൽ അവൻ സർക്കാർ സർവ്വീസിൽ ചേരണ്ട എന്നല്ലേയുള്ളൂ. എല്ലാവരും എന്താ സർക്കാർ ജോലിക്കാണോ പോകാൻ പോകുന്നത്? എള്ള് ഉണങ്ങിയാൽ എണ്ണ കിട്ടും. അതിന്റെ കൂടെ എലിക്കാഷ്ടം എന്തിനാണു ഉണങ്ങുന്നത്? ഇക്കാര്യത്തിൽ സമരക്കാർക്ക് എലിക്കാഷ്ടത്തിന്റെ റോളാണു ഉള്ളത്.

കേരളത്തിലെ ജനസംഖ്യ മൂന്നേകാൽ കോടി. സർക്കാർ ജീവനക്കാർ വെറും 10 ലക്ഷം. ഈ പത്ത് ലക്ഷം ജീവനക്കാർക്ക് വേണ്ടി റവന്യൂ വരുമാനത്തിന്റെ 80.61 ശതമാനവും ചെലവാക്കുന്നു. ബാക്കി വരുന്ന 3കോടി 15ലക്ഷം പേർക്ക് ചലവാക്കാൻ സർക്കാരിന്റെ ഖജനാവിൽ ബാക്കിയാകുന്നത് റവന്യു വരുമാനത്തിന്റെ 19.39% മാത്രമാണു. സർക്കാർ ജീവനക്കാർക്ക് വേണ്ടി ഗവണ്മേന്റ് ചെലവാക്കുന്ന തുകയുടെ എത്രയോ ഇരട്ടി കൈക്കൂലിയായി ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നുമുണ്ട്. പല ഉദ്യോഗസ്ഥർക്കും ശമ്പളത്തിന്റെ എത്രയോ ഇരട്ടി കിമ്പളം കിട്ടും. കിമ്പളം കൊടുത്തില്ലെങ്കിൽ പൊതുജനത്തിനു എത്രയോ സേവനങ്ങൾ സർക്കാരാഫീസുകളിൽ നിന്ന് കിട്ടുകയില്ല.

അപ്പോൾ ചോദ്യം ഇതാണു. സംസ്ഥാനത്ത് ഈ പത്ത് ലക്ഷം ജീവനക്കാർ മാത്രം ജീവിച്ചാൽ മതിയോ? ബാക്കി മൂന്നേകാൽ കോടിയുടെ കാര്യമോ? സമരം ചെയ്യുന്ന ഒരോ ഉദ്യോഗസ്ഥന്റെയും മുഖത്ത് കരിഓയിലോ നായക്കുരണയോ ചാണകവെള്ളമോ മറുമരുന്നായി തെളിച്ച് ഓരോ സാധാരണക്കാരനും ചോദിക്കേണ്ട ചോദ്യമാണിത്.
തുടര്‍ന്ന് വായിക്കുക

ജുഡീഷ്യറിയുടെ അന്തസ്സ്‌ കാക്കണം.




വിചാരണയില്ലാതെ ഇന്ത്യൻ ജയിലുകളിലെ ഇരുട്ടറകളിൽ അടച്ച എല്ലാ നിരപരാധികളേയും വിട്ടയച്ച്‌ ജുഡീഷ്യറിയുടെ അന്തസ്സ്‌ കാക്കണമെന്ന് പറയുന്ന തലത്തിലേക്ക് നമ്മുടെ മഹത്തായ കോടതി വിധികൾ പക്ഷപാതിത്വം കാണിക്കുന്നു എന്ന് ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരൻ പറയുന്നെങ്കിൽ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ഒരു ഭംഗിവാക്കാണെന്ന് സാധാരണക്കാരന് തോന്നി തുടങ്ങിയിരിക്കുന്നു.

അതിന്റെ കാരണമായി നിരപരാധികളായ മുസ്ലിംകളും, ഭരണകൂടത്തിനെതിരെ നിൽക്കുന്നവരുമായ 'കലാപകാരികളും' വെറുതെ ഏറ്റുവാങ്ങുന്ന ദുരിതങ്ങൾ തന്നെയാണ്. നമ്മുടെ മഹത്തായ മതേതരത്വമെന്നാൽ രാജ്യത്തെ ഒരു വിഭാഗം എന്നും രണ്ടാം പൌരനായി ജീവിക്കണമെന്ന സന്ദേശമാണ് ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകൾ എന്നത് വല്ലാതെ ഭയപ്പെടുത്തുകയാണ്.

മഹത്തരമെന്ന് നമ്മൾ വിശ്വസിക്കുന്ന മതേതരത്വം എന്ന മഹാ ശീർഷകം വെറുമൊരു പ
ുറം മോടിയാണെന്ന് തോന്നിപ്പിക്കുന്ന നിലപാടുകൾ രാജ്യത്തിനകത്തെ സങ്കീർണമായ അസ്വസ്ഥതകൽ ക്ഷണിച്ചുവരുത്തുമെന്ന് ഭീതിപ്പെടുത്തുകയാണ്. മഅദനി എന്ന പൗരൻ അനുഭവിക്കുന്ന നീതി നിഷേധം ഒരു ഉദാഹരണം മാത്രമാണ്.

ഇന്ത്യയിലെ ജയിലുകളിൽ അടക്കപ്പെട്ട ചില പ്രത്യേക വിഭാഗത്തിന്റെ അനന്തവും അന്യായവുമായ തടവറക്കുള്ളിലെ ജീവിതം അവർ ഒരു മഹത്തായ ജീവിത വ്യവസ്ഥിതിയെ പിന്തുടരുന്നു എന്ന ഒരൊറ്റ കുറ്റം മാത്രമെ അവർ ചെയ്തിട്ടുള്ളൂ എന്ന സത്യത്തിലേക്ക് വെളിച്ചം വീശുമ്പോൾ, അവർ കെട്ടി ചമച്ച കള്ള കേസിന്റെ ഇരയാവുകയാണെന്നറിയുക. മുസ്ലിം യുവാക്കൾ തീവ്രവാദികളും, യഥാർത്ഥ തീവ്രവാദികൾ പുറത്ത് രാജ്യ രക്ഷകരുമായി തീരുന്ന എണ്ണമറ്റ സത്യത്തിനു നേരെ ഭരണകൂടം കാണിക്കുന്ന നിസ്സംഗത നമ്മെ എവിടെ എത്തിക്കുമെന്നത് ഭീതി പരത്തുകയാണ്.

അതിന്റെ ഉദാഹരണമാണ് മഅദനി എന്ന അന്യായ തടവുകാരൻ. അദ്ദേഹം അറിയപ്പെടുന്ന രാഷ്ട്രീയക്കാരനെന്ന നിലയിലാണ്‌ വിചാരണയില്ലാതെ പതിറ്റാണ്ടുകളായുള്ള തടവറയിൽ കിടന്ന് ദുരിതമനുഭവിക്കുന്നത്. മഅദനിയെ പോലെയും, അതിനെക്കാൾ കഠിനമായ ദുരിതമനുഭവിക്കുന്നവരും ഇന്ത്യയിലെ ജയിലിലുണ്ടെന്നറിയുമ്പോൾ, ഭരണകൂടത്തിന്റെ മിഷിനറികൾ മുഴുവൻ ഒരു ജനതയെ ലക്ഷ്യമാക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെ ആയെന്ന് നമ്മൾ തിരിച്ചറിയണം.

ആരോരുമറിയാത്ത ആയിരങ്ങളുടെ കാര്യത്തിലും നീതി പുലരണം. അല്ലാതെ എന്ത്‌ നീതി നിർവ്വാഹണമാണ്‌ ഇന്ത്യയിലെന്ന് തോന്നുന്ന വിധം വിധിയുണ്ടാകുന്നത്‌ ജുഡീഷ്യറിയുടെ തലപ്പത്ത്‌ ഇരിക്കുന്നവർ മനസ്സിലാക്കിയില്ലെങ്കിൽ ഭാവി ഭയാനകമായ പ്രകോപനങ്ങളുടെ തീചൂളയാക്കാൻ കാരണമായി തീരുമെന്ന് ചില കോട്ടിട്ട ഏമാന്മാർ മനസ്സിലാക്കണം.

Mammalikandy Yoosaf
തുടര്‍ന്ന് വായിക്കുക

ഈ സഹമന്ത്രി വെറും ‘സഹ’ മന്ത്രിയല്ല




സഹമന്ത്രിമാരില്‍ ഒന്നാമനായിട്ടെന്ത്! ഒമ്പതാമനായിട്ടെന്ത്? ജമാഅത്തെ ഇസ്‌ലാമി മുഖപത്രം വകയാണ് ചോദ്യം. ആയുസ്സില്‍ ഒരു റേഷന്‍കാര്‍ഡപേക്ഷ പോലും പൂരിപ്പിച്ചു കൊടുത്ത പാരമ്പര്യമില്ലാത്തവര്‍ക്ക് ഈ വക സംശയങ്ങള്‍ സ്വാഭാവികം.
പക്ഷേ, മാധ്യമം ആരുടെ പത്രം എന്ന ചോദ്യംപോലെ ഉത്തരം കിട്ടാത്തതാവില്ല ഇത്. ആള്‍ക്കൂട്ടത്തില്‍വെച്ച് തള്ളിപ്പറയുകയും രഹസ്യമായി സ്വന്തം കുഞ്ഞ് എന്നവകാശപ്പെടുകയും ചെയ്യുന്ന ജമാഅത്ത് – മാധ്യമം രക്തബന്ധം പോലെയല്ല അഹമ്മദിന്റെ മന്ത്രിസ്ഥാനമെന്ന് സാരം.
മുസ്‌ലിംലീഗിന്റെ കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കു വീണ്ടും ‘വേവലാതി’ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തിലെ കന്നിപ്പരീക്ഷണം തന്നെ വിക്ഷേപണത്തറയില്‍ മൂക്കുകുത്തി വീണ ഒരു സംഘടന അതിന്റെ ജന്മസിദ്ധമായ സ്വഭാവം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്ന്.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ജമാഅത്തുകാര്‍ ആകെ നോക്കിയത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് ഇ. അഹമ്മദിന്റെ സ്ഥിതി എന്തെന്നു മാത്രമാണ്. അഹമ്മദ് സാഹിബിന്റെ കാര്യത്തില്‍ ജമാഅത്തുകാരുടെ ഉത്തരവാദിത്തബോധം അല്ലെങ്കിലേ കുപ്രസിദ്ധമാണ്.
ആദ്യം തോല്പിക്കാന്‍ ഓടി നടന്നു. അതിനുള്ള തിണ്ണബലം ഇല്ലാത്തതിനാല്‍ ഏശിയില്ല. പിന്നെ കേന്ദ്രമന്ത്രിയാക്കാതിരിക്കാനുള്ള മന്ത്രം ചൊല്ലലായി. ഫലം നാസ്തി. മത്സരിച്ച പാര്‍ട്ടിയും ഭാരവാഹിത്വമുള്ള പാര്‍ട്ടിയും വെവ്വേറെയാണെന്നു പറഞ്ഞ് പാര്‍ലമെന്റ് അംഗത്വം തന്നെ റദ്ദാക്കാനായി അടുത്ത കുത്തിത്തിരിപ്പ്. അതും ഏറ്റില്ല. എല്ലാ കളിയിലും തോറ്റ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഒടുവില്‍ ഒരു സമാശ്വാസ സിദ്ധാന്തം കണ്ടുപിടിച്ചിരിക്കുന്നു. ‘സഹമന്ത്രി വെറും സഹമന്ത്രി മാത്രം’ എന്ന്.
ഒരിക്കല്‍ തന്റെ ക്ലാസിലെ കുട്ടിയുടെ അച്ഛനെ അങ്ങാടിയില്‍ കണ്ടപ്പോള്‍ മാഷ് പറഞ്ഞു: ‘ഇന്നലെ സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ മകന്‍ എന്നെ ഒരേറ്. ഭാഗ്യത്തിന് തലക്കു കൊണ്ടില്ല. ഉടന്‍ അച്ഛന്റെ മറുപടി: എങ്കില്‍ അത് എന്റെ മോനാവാനിടയില്ല മാഷേ. അവന് ഉന്നം തെറ്റാറില്ല’. സാക്ഷാല്‍ അബുല്‍ അഅ്‌ലാ മൗദൂദിയെങ്ങാനും ഇനി വന്നാല്‍ കേരള ജമാഅത്തുകാരെ കണ്ടാല്‍ പറയും: ഏതായാലും ഇവരുടെ അച്ഛന്‍ പട്ടം എനിക്കുവേണ്ട. എന്റെ ഫിത്‌ന ചിലതെങ്കിലും ഫലിച്ചിരുന്നു.
മുസ്‌ലിംലീഗിന്റെ പദവികള്‍ക്കും ബഹുജനാംഗീകാരത്തിനുമെതിരെ അല്പമെങ്കിലും ആള്‍ബലമോ രാഷ്ട്രീയ പാരമ്പര്യമോ ഉള്ളവര്‍ അസൂയപ്പെടുന്നത് മനസ്സിലാക്കാം. ആരുടെയെങ്കിലും ചെലവിലല്ലാതെ സ്വന്തം മേല്‍വിലാസത്തില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കാലുകുത്താന്‍ എഴുപത്തൊന്നു വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തുള്ളിയിട്ടെന്തുഫലം. ഉള്ള ചോറും ചക്കയിലൊട്ടുന്നത് മിച്ചം.
കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിംലീഗ് ഏത് വകുപ്പ് സ്വീകരിക്കണമെന്ന് എന്ത് അര്‍ഹത വെച്ചാണ് ജമാഅത്തുകാര്‍ ഉപദേശിക്കുന്നത്. കാല്‍നൂറ്റാണ്ടിന്റെ പത്രപ്രവര്‍ത്തനമേനി പറയുന്ന ജമാഅത്ത് ജിഹ്വ കാലൂന്നിയിട്ടിന്നോളം മുസ്‌ലിംലീഗിനെ കല്ലെറിയാനല്ലാതെ കൈ പൊക്കിയിട്ടില്ല.
പ്രസ്ഥാനത്തിനു കഴിയാത്തത് ഒരു ‘മാധ്യമം’ കൊണ്ടാവുമോ എന്നാണ് പരീക്ഷണം. ഒരു സമുദായം ഒന്നടങ്കം മെഹ്ബൂബെമില്ലത്തായി നെഞ്ചേറ്റിയ നേതാവിനെ താന്‍ അഞ്ചുപതിറ്റാണ്ടുകാലം നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ നിന്നും പുറത്തുകടത്തി പാര്‍ലമെന്റംഗത്വമടക്കമുള്ള പദവികള്‍ ഒന്നൊന്നായി അഴിച്ചുവെപ്പിച്ചു നിഷ്പ്രഭനാക്കിയതു മാത്രമാണ് ഈ ലീഗ് വിരുദ്ധ കളിയിലെ ഏക ജമാഅത്ത് വിജയം.
ആവേശകരമായ പ്രഭാഷണവുമായി മതവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന യുവപണ്ഡിതനെ തീവ്രവാദിയുടെ കുപ്പായമിടീച്ച് ആജീവനാന്തം ജയിലറയില്‍ തള്ളാന്‍ കഴിഞ്ഞതും വേണമെങ്കില്‍ മറ്റൊരു മാധ്യമനേട്ടമായി ജമാഅത്തിനവകാശപ്പെടാം.
അതിലപ്പുറം സ്വന്തം സമുദായത്തിനോ നാടിനോ വേണ്ടി ഒരു പുല്‍ക്കൊടി പോലും നേടിക്കൊടുക്കാത്തവരാണ്, ജീവിതം മുഴുവന്‍ ജനസേവനത്തിനായി സമര്‍പ്പിച്ചവരെ പരിഹസിക്കുന്നത്. അതിന്റെ ഒടുവിലെ പതിപ്പാണ് കഴിഞ്ഞ ദിവസം ദല്‍ഹി കുറിപ്പായി ജമാഅത്ത് പത്രം അരപ്പേജില്‍വെച്ചു വിളമ്പിയത്:

”മാനവശേഷി വികസനവകുപ്പ് കൈയില്‍വെച്ചിട്ടെന്ത്? റെയില്‍വേയിലിരുന്ന് കൂടുതലൊന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലെന്ത്! വിദേശകാര്യ നയതന്ത്രം മെച്ചപ്പെടുത്താന്‍ നിലംതൊടാതെ പറക്കുകയാണ്, ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്യട്ടെ. സദ്ദാം ഹുസൈനെ അമേരിക്ക തൂക്കട്ടെ!” എന്നിങ്ങനെ ഇ. അഹമ്മദിനും മുസ്‌ലിംലീഗിനുമെതിരെ ഉറഞ്ഞുതുള്ളുമ്പോള്‍ സ്വന്തം വായനക്കാര്‍ക്കെങ്കിലും ബോധ്യപ്പെടുന്ന ഒരു തരി ന്യായമെങ്കിലും കൂട്ടത്തില്‍വെക്കണമായിരുന്നു.
വി.കെ. കൃഷ്ണമേനോനുശേഷം ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച, പലവട്ടം യു.എന്‍. അസംബ്ലിയില്‍ ഇന്ത്യയുടെ ശബ്ദമായി ഉയര്‍ന്ന ഇ. അഹമ്മദ് എന്ന മലയാളി കേരളത്തിന്റെ അഭിമാന സന്തതിയാണെന്ന് മറ്റെല്ലാവരും വിളിച്ചു പറഞ്ഞപ്പോഴും മിണ്ടിയില്ല ജമാഅത്ത് ജിഹ്വ ഒരിക്കല്‍പോലും. വിശ്വപൗരനായി വളര്‍ന്ന ഈ മലയാളി മുസ്‌ലിം ദേശീയ രാഷ്ട്രീയത്തില്‍ പതിപ്പിച്ച വ്യക്തിമുദ്രക്കുനേരെ പരമ്പരാഗത വൈരവുമായി കണ്ണുംപൂട്ടിയിരുന്നു ജമാഅത്തുകാര്‍.

ഒരു വിദേശകാര്യ സഹമന്ത്രി പദവി കൊണ്ട് ഇ. അഹമ്മദ് സൃഷ്ടിച്ച നിശ്ശബ്ദ വിപ്ലവം കാണണമെങ്കില്‍ ആലപ്പുഴ സ്വദേശി നൗഷാദിന്റെ കണ്ണുകളില്‍ നോക്കുക. തദ്ദേശീയന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ സഊദിയില്‍ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശിക്ഷ വിധിക്കപ്പെട്ട യുവാവായിരുന്നു രണ്ടുകുട്ടികളുടെ പിതാവായ നൗഷാദ്.
കേന്ദ്ര മന്ത്രി എന്നതിനുമപ്പുറം ഒരു കുടുംബനാഥന്റെ ഉത്തരവാദിത്തബോധത്തോടെയാണ് ആ കാലം അഹമ്മദ് സാഹിബ് ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ചത്. സഊദി ഭരണാധികാരികളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയും നയതന്ത്രപരമായ നടപടികള്‍ ഒരു നിമിഷംപോലും പാഴാക്കാതെ പൂര്‍ത്തിയാക്കിക്കൊണ്ടും മാസങ്ങള്‍ നീണ്ട പ്രയത്‌നം. ആ മന്ത്രിസ്ഥാനത്തിലൂടെ സഊദി ഭരണാധികാരികളുമായി സ്ഥാപിക്കപ്പെട്ട ഇ. അഹമ്മദിന്റെ സൗഹൃദത്തില്‍ ശിക്ഷ ഇളവുമാത്രമല്ല 2006 ജനുവരിയില്‍ നൗഷാദിന് ജയില്‍മോചനം തന്നെ സാധ്യമായി.

വിദേശരാജ്യങ്ങളിലെ തടവറകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് ഇങ്ങനെ തിരികെയെത്തിയത് എണ്ണമറ്റ ജീവിതങ്ങളാണ്. എല്ലാം ഒരു മന്ത്രിയെക്കൊണ്ടു തന്നെ. മറക്കില്ല മലയാളികളൊരിക്കലുമത്. വിദേശത്തുവെച്ച് മരിക്കുന്ന മലയാളികളുടെ മൃതദേഹത്തിനായി ബന്ധുക്കള്‍ മാസങ്ങളും വര്‍ഷവും കാത്തിരിക്കുന്ന കാലത്തിന് അറുതിവരുത്തിയതും ഈ മന്ത്രി തന്നെ.
ഇ. അഹമ്മദ് എന്ന മലയാളി മന്ത്രിയുടെ പരിശ്രമം വിജയിക്കാന്‍ ഇന്ത്യന്‍ ജനത ഒന്നടങ്കം പ്രാര്‍ത്ഥനയോടെ നിന്ന നാളുകളാണ് 2004 ജൂലൈ. ട്രക്ക് ഡ്രൈവര്‍മാരായ മൂന്ന് സിക്ക് യുവാക്കളെ ഇറാഖില്‍ ബന്ദികളാക്കി കലാപകാരികള്‍ വിലപേശി. ഇന്ത്യയെന്ന മഹാരാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചവരെ തന്ത്രപൂര്‍വ്വം വീഴ്ത്തി ആ മൂന്നു യുവാക്കളെ കുടുംബങ്ങള്‍ക്കെത്തിച്ചു കൊടുത്തു അഹമ്മദ്.
പരിചയസമ്പന്നരായ മുതിര്‍ന്ന കാബിനറ്റംഗങ്ങളും പ്രധാനമന്ത്രിക്കൊത്ത തലയെടുപ്പുള്ളവരും മാത്രം വഹിച്ചുപോന്ന ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവി ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും രാജ്യവും അന്നര്‍പ്പിച്ചത് വെറും കന്നിക്കാരനായ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ചുമലിലാണ്.

ആറാഴ്ച നീണ്ട നയതന്ത്ര നീക്കങ്ങളാണ് ബന്ദികളുടെ മോചനത്തിനായി അഹമ്മദ് നടത്തിയത്. കലാപകാരികളോട് അറബിയില്‍ സംസാരിച്ചു. അല്ലാത്തവരോട് അവരുടെ ഭാഷയില്‍. ഒരു തുള്ളി ചോര പൊടിയാതെ, ഒരു ജീവനും ഹനിക്കാതെ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സന്തതികള്‍ക്ക് ഒരു പോറലുമേല്‍ക്കാതെയുള്ള പരിഹാരം.
റാഞ്ചിയ വിമാനം തിരിച്ചുകിട്ടാന്‍ തീവ്രവാദികളെ വിട്ടയച്ച പ്രധാനമന്ത്രിമാരുള്ള രാജ്യത്താണ് എടപ്പകത്ത് അഹമ്മദ് എന്ന കണ്ണൂരുകാരന്‍, മലപ്പുറത്തിന്റെ ജനപ്രതിനിധി, മലയാളത്തിന്റെ അഭിമാനപുത്രന്‍ ഈ യുദ്ധവും വിജയിച്ചത്.
സദ്ദാം ഹുസൈനെ തൂക്കിലേറ്റുക മാത്രമല്ല; മുസ്‌ലിം രാഷ്ട്രങ്ങളില്‍ ചോരപ്പുഴകളൊഴുക്കുകയും ചെയ്ത കിരാതനായ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് 2006 മാര്‍ച്ച് ഒന്നിന് ഇന്ദ്രപ്രസ്ഥത്തില്‍ വന്നപ്പോള്‍ അഭിവാദ്യം ചെയ്യാന്‍ തിക്കിത്തിരക്കിയവരില്‍ സാമ്രാജ്യത്വ ‘വിരോധി’കളായ ഇടതുപക്ഷക്കാര്‍ പോലുമുണ്ടായിരുന്നു.

രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ജോര്‍ജ്ജ് ബുഷിന് കൈകൊടുക്കാന്‍ വരി നിന്നവരുടെ കൂട്ടത്തില്‍ പക്ഷേ വിദേശകാര്യ സഹമന്ത്രിയായിട്ടും ഇ. അഹമ്മദിനെ മാത്രം കണ്ടില്ല. അതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സാരഥി. ഖാഇദെമില്ലത്തിന്റെ പിന്‍ഗാമി.
യാസര്‍ അറഫാത്തിനൊപ്പം നില്‍ക്കുന്ന കൃത്രിമ ഫോട്ടോവെച്ച രാഷ്ട്രീയക്കാരുള്ള നാടാണ് കേരളം. പക്ഷെ, ഫലസ്തീനിലെ വെള്ളവും വെളിച്ചവും തടയപ്പെട്ട രാമല്ലയിലെ വീട്ടില്‍ നിരായുധനായി ഏകാന്ത തടവിലെന്നപോലെ കഴിഞ്ഞ യാസര്‍ അറഫാത്തിനെ ചെന്നു കാണാന്‍ മനസ്സു കാണിച്ചവര്‍ ലോകനേതാക്കളില്‍പോലും ഏറെയില്ല.

2004 സെപ്തംബറില്‍ അമേരിക്കന്‍ ജൂത മിസൈലുകള്‍ വീടിനു മുകളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കെ അതിനുള്ളില്‍ കടന്നുചെന്ന് യാസര്‍ അറഫാത്ത് എന്ന പൊരുതുന്ന ഫലസ്തീന്‍ നായകനെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കാന്‍ ഒരു നേതാവേ പുറംലോകത്തു നിന്ന് എത്തിയുള്ളൂ.
ലോക മുസ്‌ലിം നേതൃനിരയില്‍ നിന്നു തന്നെ ഒരാള്‍ മാത്രം. ഇന്ത്യയുടെ ഇ. അഹമ്മദ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ ഫലസ്തീന്‍ അംബാസിഡര്‍ ഒസാമ മൂസ പ്രസംഗിക്കുമ്പോള്‍ പറഞ്ഞു: ‘ഫലസ്തീനിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം ഇ. അഹമ്മദ് ഇന്ത്യ എന്ന പേര്’.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന, അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ഏറ്റവുമധികം യത്‌നിച്ച രാഷ്ട്രതന്ത്രജ്ഞന്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരമാണ് അഹമ്മദ്.

അമ്പത് വര്‍ഷത്തിനുശേഷം ഒരു സഊദി രാജാവ് – അബ്ദുല്ല രാജാവ് – ഇന്ത്യ സന്ദര്‍ശിച്ചത് ഈ നയതന്ത്ര മികവിന് തെളിവാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേടിസ്വപ്‌നമായ ഇറാന്‍ പ്രസിഡന്റ് അഹമ്മദ് നജാദ് ഇന്ത്യന്‍ മണ്ണിലേക്കിറങ്ങിയതും ഈ വിദേശകാര്യ സഹമന്ത്രിയുടെ കൈപിടിച്ചു തന്നെ.
30 വര്‍ഷത്തിനുശേഷം ആദ്യമായൊരു കുവൈത്ത് അമീര്‍ ഇന്ത്യയില്‍ വന്നു. ഒന്നിലേറെ പ്രാവശ്യം ഖത്തര്‍, ബഹ്‌റൈന്‍ രാഷ്ട്രത്തലവന്മാര്‍ എത്തി.
കുവൈത്തില്‍ നടന്ന 32 ഏഷ്യന്‍ രാജ്യങ്ങളുടെ സംവാദത്തില്‍ മന്ത്രിതലത്തിലെ നോമിനിയായും ഇന്ത്യന്‍ പ്രധാനമന്ത്രിക്കുവേണ്ടിയും പങ്കെടുത്തതും അഹമ്മദ് തന്നെ. ഐക്യരാഷ്ട്ര അസംബ്ലിയില്‍ ഫലസ്തീനുവേണ്ടി ഇന്ത്യയുടെ ശബ്ദമായി മാറി. ദല്‍ഹിയില്‍ ഫലസ്തീന്‍ എംബസി സ്ഥാപിച്ചു.

മുംബൈ കലാപം സംബന്ധിച്ച രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് യു.എന്‍. രക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ കേസ് വാദിച്ചത് ഇ. അഹമ്മദായിരുന്നു. വി.കെ. കൃഷ്ണമേനോനും സ്വരാജ് സിങ്ങിനും ശേഷം ഇങ്ങനെ നിയുക്തനാകുന്ന മൂന്നാമത്തെ രാഷ്ട്രീയ നേതാവ്. സഊദി രാജാവ് ആതിഥ്യം വഹിച്ച മതസൗഹൃദ ചര്‍ച്ചാ സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിനെ പ്രകീര്‍ത്തിച്ചു സംസാരിച്ച മുസ്‌ലിം മന്ത്രി.
ദോഹയില്‍ ജി. 77 ഉച്ചകോടി നടക്കുമ്പോള്‍ അഹമ്മദിനെ മാത്രമാണ് പ്രധാനമന്ത്രി അയച്ചത്. വിദേശകാര്യ മന്ത്രിയായി മുതിര്‍ന്ന നേതാവ് നട്‌വര്‍ സിങ്ങ് ഉള്ളപ്പോഴാണിത്. അഫ്ഗാന്‍ സംബന്ധമായി റഷ്യയിലും ലണ്ടനിലും നടന്ന സമ്മേളനത്തിലും പസഫിക്ക്, അയര്‍ലണ്ട്, ഫിജി തുടങ്ങിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളിലും ഇന്ത്യയെ ഇ. അഹമ്മദ് പ്രതിനിധീകരിച്ചു. പ്രധാനമന്ത്രി പങ്കെടുക്കേണ്ട നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് പ്രതിനിധിയായി അഹമ്മദ് നിയുക്തനായി.

സീനിയര്‍ മന്ത്രി നട്‌വര്‍ സിങ്ങ് സഭയിലിരിക്കെ സഹമന്ത്രി അഹമ്മദ് പലതവണ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പ്രധാനമന്ത്രി 3 മിനിട്ടും അഹമ്മദ് 48 മിനിട്ടും മറുപടി നല്‍കുന്ന ഘട്ടങ്ങള്‍ വരെയുണ്ടായി. ഇതൊന്നും ഇരന്നു വാങ്ങിയ അവസരങ്ങളല്ല. പരമയോഗ്യനെന്നു കണ്ട് രാജ്യം വിശ്വസിച്ചേല്‍പിച്ചതാണ്. ‘റാബിത്വത്തുല്‍ ഇസ്‌ലാമിയ ഫില്‍ഹിന്ദ്’ എന്ന് അറബ് സമൂഹത്തില്‍ മുസ്‌ലിംലീഗിന് പേര് കിട്ടുന്നതിലുള്ള അസഹിഷ്ണുതക്കപ്പുറം മറ്റെന്തുണ്ട് ജമാഅത്തിന്റെ ഈ ഹാലിളക്കത്തില്‍.
സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചതിലും ന്യൂനപക്ഷ കാര്യവകുപ്പ് രൂപീകരിക്കപ്പെട്ടതിലും ന്യൂനപക്ഷ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ എണ്ണമറ്റ പദ്ധതികള്‍ നടപ്പിലാക്കിയതിലും അഹമ്മദിന്റെ സമ്മര്‍ദ്ദവും സ്വാധീനവും തെളിഞ്ഞുകാണാം.
ന്യൂനപക്ഷ പിന്നോക്ക ജില്ലകള്‍ തെരഞ്ഞെടുത്തതില്‍ അര്‍ഹമായ പ്രദേശങ്ങളുള്‍പ്പെടാത്തതിനാല്‍ ബ്ലോക്കടിസ്ഥാനത്തില്‍ ന്യൂനപക്ഷ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന അഹമ്മദിന്റെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞു.
മാനവ വിഭവശേഷി വകുപ്പുംവെച്ച് മാനം നോക്കി കിടക്കുകയല്ല ഈ സഹമന്ത്രി ചെയ്തത്. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തില്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 125 കോടി രൂപയാണ് അഹമ്മദിന്റെ പരിശ്രമത്തില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.

ആ പണം അപേക്ഷ കൊടുത്ത് വാങ്ങി കീശയിലിട്ടശേഷമാണ് അഹമ്മദ് വല്ലതും ചെയ്‌തോ എന്ന് ജമാഅത്തുകാര്‍ക്ക് സംശയം. ലോകപ്രസിദ്ധമായ അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ഓഫ് കാമ്പസ് കേരളത്തിനായി മലപ്പുറം ജില്ലയിലേക്കു കൊണ്ടുവന്നു. ഉന്നതദേശീയ നിലവാരമുള്ള എഞ്ചിനീയറിങ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടും വിദേശ ഭാഷാ സര്‍വകലാശാലയും (ഇഫഌ) കേരളത്തിനു കിട്ടി.
രാജ്യത്തെ മുപ്പത്തൊന്നാമത് പാസ്‌പോര്‍ട്ട് ഓഫീസ് സംസ്ഥാനത്ത് ഏറ്റവുമധികം അപേക്ഷകരുള്ള മലപ്പുറത്ത് സ്ഥാപിച്ചു. എല്ലാ സംസ്ഥാനത്തും ഇനിയും പാസ്‌പോര്‍ട്ട് ഓഫീസ് ആയില്ലെന്നിരിക്കെയാണിത്. 13 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ കേരളത്തിലേക്കെത്തിച്ചു.
19 മാസം കൊണ്ട് 19 തീവണ്ടികള്‍ ജനശതാബ്ദി ഉള്‍പ്പെടെ കേരളത്തിന് നല്‍കാന്‍ കഴിഞ്ഞ കേന്ദ്ര റെയില്‍വേ സഹമന്ത്രിയാണ് അഹമ്മദ്. സംസ്ഥാനത്തെ വന്‍ നഗര സ്റ്റേഷനുകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കി.

അരനാഴിക നേരംകൊണ്ട് ഇത്രയും അത്ഭുതം കാണിക്കാന്‍ തന്നെ അസാമാന്യ ഭരണനൈപുണ്യം വേണം. അതു മനസ്സിലാക്കാനുള്ള ബുദ്ധി ജമാഅത്തുകാര്‍ക്ക് പടച്ചവന്‍ കൊടുത്തിട്ടില്ല.
സ്വന്തമായി നയവും നിലപാടും അത് നടപ്പില്‍ വരുത്താന്‍ ഇച്ഛാശക്തിയുമുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. പുതുതായി രാഷ്ട്രീയം പരീക്ഷിക്കാനിറങ്ങിയ ഭാഗ്യാന്വേഷികളല്ല മുസ്‌ലിംലീഗുകാര്‍. ഒരിക്കല്‍ ഹറാമാക്കിയതിനെ ഹലാലാക്കി കയ്യിട്ട് വാരി തിന്നുന്ന ഗതികെട്ട ജന്മമല്ല ഈ പ്രസ്ഥാനത്തിന്റേത്.
വിമോചന സമരത്തിന്റെ തീപടരും കാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ നയിച്ച് രാഷ്ട്രീയത്തില്‍ പാദമൂന്നി അഗ്നിപരീക്ഷകള്‍ അതിജീവിച്ചുവന്ന പൊതുപ്രവര്‍ത്തകനാണ് ഇ. അഹമ്മദ്. മുളയിലെ കാണിച്ച വിളയുടെ കരുത്ത് കാണാം ആ ജീവിതപ്പാതയില്‍. ഒരു കൊടുങ്കാറ്റിനും ഉലക്കാനാവാത്ത ആത്മവിശ്വാസത്തിന്റെ അകമ്പടിയുണ്ട്. പോരാത്തതിന് നിര്‍ഭയനും മഹാപണ്ഡിതനുമായ ഗുരു പകര്‍ന്നു നല്‍കിയ സിദ്ധികളും.

ഐക്യകേരളം വരും മുമ്പുള്ള മദ്രാസ് നിയമസഭയില്‍ ആഭ്യന്തരമന്ത്രി ഡോ. സുബ്ബരായന്‍ പ്രഖ്യാപിച്ചു: ”എന്റെ ജീവനുള്ള കാലത്തോളം മുസ്‌ലിംലീഗിനെ ഞാന്‍ നശിപ്പിച്ചു കൊണ്ടിരിക്കും’. പ്രത്യുത്തരമായി ഉടന്‍ വന്നു കൊടുങ്കാറ്റ് മൂളുന്ന സിംഹഗര്‍ജനം”.
”എന്റെ ശ്വാസം നിലക്കും വരെ മുസ്‌ലിംലീഗ് നിലനിര്‍ത്താന്‍ ഞാന്‍ പൊരുതി കൊണ്ടിരിക്കും. അതിനെ തടുക്കാന്‍ പോന്ന ശക്തികള്‍ ഭൂമിയില്‍ പിറന്നിട്ടില്ല”. അപ്പറഞ്ഞതാണ് ഗുരു. കെ.എം. സീതി സാഹിബ്. ആ സിംഹത്തില്‍ നിന്നും പഠിച്ചതാണ് ഇ. അഹമ്മദിന്റെ രാഷ്ട്രീയം.
തുടര്‍ന്ന് വായിക്കുക

വഴിപിഴപ്പിച്ചവർ കൊടി വിടാതെ വീണ്ടും...

mammalikandy:

'എമർജ്ജിംഗ്‌ കേരള എന്തെന്ന് പറഞ്ഞുകൊടുക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ പുറത്തു നിന്നും പുലഭ്യം വിളിച്ചു പറഞ്ഞ്‌ പ്രതിപക്ഷ ദൗത്യം പൂർത്തിയാക്കിയവർക്ക്‌ കേരളം എങ്ങിനെ വളരാതിരിക്കാൻ കഴിയും എന്നതിനെ കുറിച്ച്‌ കൃത്യമായ കാഴ്ച്ചപ്പാടുകളുണ്ട്‌. നാട്ടിലെ സകലമാന വികസനങ്ങൾക്കും എതിരെ വിവാദങ്ങൾ കൊണ്ട്‌ മുരടിപ്പ്‌ തീർത്തവർ 'എതിർക്കുക, തകർക്കുക' എന്ന നിലപാടിൽ നിന്നും ഇന്നും അശേശം മാറിയില്ല എന്നതാണു വികസനത്തിനെതിരെ ഉയർത്തുന്ന നിലപാടുകൾ. കിണറ്റിലെ തവളകളായ്‌ ജീവിക്കണമെന്ന നിലപാടിൽ നിന്നും ലോകത്തിന്റെ മഹാ വികസനത്തോടൊപ്പം നമ്മളുമെത്തണമെന്നുള്ള വിശാലമായ  കാഴ്ച്ചപ്പാടുകളുള്ള ഭരണാധികാരികൾ നമുക്കുള്ള സാധ്യതകൾ അന്യേഷിക്കുന്ന നിമിഷങ്ങളിൽ തന്നെ റിയൽ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ എന്ന് മുദ്രകുത്തി പരിഹസിക്കുകയാണ്. പാലക്കാടിനപ്പുറവും, മഗലാപുരത്തിനപ്പുറവും വികസനം കോരിത്തരിപ്പിക്കുമ്പോൾ മലയാളികൾ അവന്റെ അന്നത്തിന്നയ് പരക്കം പായുന്ന ഗതികേടിനൊരു കുറവും വന്നില്ല എന്നത് വല്ലാതെ നമ്മെ ലജ്ജിപ്പിക്കുകയാണ്. മലയാളി എങ്ങിനെ ഇന്നും പെരുവഴിയിലായി എന്നതിന്റെ അടിവേര് തിരയുന്നതിനു മുന്നേ  നമ്മുടെ വികസന ദ്രോഹികൾ വിഹരിക്കുന്ന ഇടമായി കേരളം എങ്ങിനെ മാറി എന്നത് കണ്ടുപിടിച്ചാൽ മതി. ലോകത്തിന്റെ  എല്ലാ മുക്ക് മൂലകളും ഈ ഇത്തിരിവെട്ടത്തിലുള്ള മലയാളക്കരയിലെ പാവങ്ങളെ അലയാൻ വിട്ടതിന്റെ മൂല ഹേതു കമ്മ്യൂണിസ്റ്റ് സ്വാധീനമാണ്.
   സ്വാതന്ത്ര്യം പുലർന്ന നാളുകളിലും, കേരളം ഉണ്ടായപ്പോളും നിർലോഭം വികസന സാധ്യതകളുണ്ടായിട്ടും  വികസനത്തിന്റെ ദീർഘ വീക്ഷണത്തിലേക്ക് നമ്മെ നയിക്കാൻ   ഇ.എം.എസിന്റെ ഭരണത്തിനായില്ല. ഭരണം തുടങ്ങിയ നാൾ തുടങ്ങിയ ഏറ്റുമുട്ടൽ മതത്തിനെതിരേയും, പള്ളികൾക്കെതിരേയും, പള്ളിക്കുടങ്ങൾക്കെതിരേയുമാക്കി ജന ശ്രദ്ധ മുഴുവൻ രാഷ്”ട്രീയ അസ്വാരസ്യങ്ങൾക്കിടയിലേക്ക് വലിച്ചിഴക്കുകയായിരുന്നു. അധികാരത്തിൽ വന്ന്, മഹാ വിപ്ലവമെന്ന്  കൊട്ടിഘോഷിച്ച ഭൂപരിഷ്ക്കരണം കൊണ്ട് സമൂഹത്തിനുണ്ടായ പുരോഗതി അന്യന്റെ മുതൽ പിടിച്ചെടുത്ത് അനർഹരായവരെ കൊണ്ട് തീറ്റിച്ച് മടിയന്മാരാക്കി എന്ന മാഹാത്യം ഇ.എം എസ് ചെയ്തു. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംമ്പന്ധിച്ച് ആ പാർട്ടി കുറെ വികസിക്കുകയും എന്തിനും പോരുന്ന കുറെ കിടിലൻ ഗുണ്ടകളെ പാർട്ടി അജീവനാന്തം സ്വന്തമാക്കി കൊണ്ടു നടക്കുകയും ചെയ്തു എന്നതാണ്.
പിന്നീട് കേരളം രാഷ്ട്രീയ സ്ഥിരതയുണ്ടാക്കാൻ കാത്തുനിന്നത് മൂന്ന് പതിറ്റാണ്ടാണ്. മുന്നണികൾ മാറുന്നതിനനുസരിച്ച തുടർച്ചയില്ലാത്ത വികസന നിലപാട് കാരണം ക്ഷയിച്ചത് നമ്മുടെ സംസ്ഥാനമാണ്. 
തുടര്‍ന്ന് വായിക്കുക

എമെര്‍ജിംഗ് കേരള : പ്രതിപക്ഷത്തിന്റെ സംഹാര മോഹം നടക്കില്ല . കെ എം ഷാജി












എമെര്‍ജിംഗ് കേരള : പ്രതിപക്ഷത്തിന്റെ സംഹാര മോഹം നടക്കില്ല .
 കെ എം ഷാജി

ചന്ദ്രിക ദിനപത്രം (06-09-2012)
തുടര്‍ന്ന് വായിക്കുക

കുറ്റ പത്രം വീ എസ്സിന്റെതും പാര്‍ട്ടിയുടെതും

ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ എന്ന തലക്കെട്ടില്‍ മാതൃ ഭൂമി പ്രസിദ്ധീകരിച്ചത് 
=======================================================================


കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത
് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. ഇതാകട്ടെ, സംസ്ഥാനപാര്‍ട്ടി നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളുടെ ഭാഗവുമാണ്. ഞാന്‍ നടത്തിയ ഏതെങ്കിലും പ്രസ്താവനയോ പ്രതികരണമോ ആണ് പ്രതിസന്ധിക്ക് കാരണമെന്ന മട്ടില്‍ തങ്ങളുടെ കുറ്റം മറച്ചുവെച്ച് പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നുമാത്രം.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ആരും ഈ പാര്‍ട്ടിയിലുണ്ടാവില്ല എന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയതാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദികളായവര്‍ ഈ പാര്‍ട്ടിയിലില്ല എന്ന് നാം എത്രതന്നെ പറഞ്ഞാലും സാമാന്യബുദ്ധിയുള്ള ആരും അത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല. രണ്ട് ജില്ലകളിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍മുതല്‍ ബ്രാഞ്ച് സെക്രട്ടറിവരെ വിവിധ ഘടകങ്ങളില്‍പ്പെട്ട രണ്ടു ഡസനിലേറെ സഖാക്കള്‍ അറസ്റ്റിനും ചോദ്യംചെയ്യലിനും വിധേയരായിരിക്കുന്നു. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍മാരുള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ജയിലിലാണ്. അതെല്ലാം പോലീസും യു.ഡി.എഫും ചേര്‍ന്ന് ചമച്ച കള്ളക്കേസുകളാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് നാമിപ്പോള്‍. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന കൊലപാതക ആസൂത്രണവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ പുറത്തുവരുന്നു. തലശ്ശേരിയില്‍ നമ്മുടെ പാര്‍ട്ടിയില്‍നിന്നും വിട്ടുപോയി എന്‍.ഡി.എഫില്‍ ചേര്‍ന്നു എന്നതിന്റെ പേരിലാണ് ഫസല്‍ എന്ന ചെറുപ്പക്കാരനെ കൊലചെയ്തതെന്ന് സി.ബി.ഐ. അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടേറിയറ്റംഗവും ഒരു ലോക്കല്‍സെക്രട്ടറിയും ആ കേസില്‍ ജയിലിലാണ്. ആ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഗീയകുഴപ്പം സൃഷ്ടിക്കാന്‍ നമ്മുടെ പാര്‍ട്ടി ശ്രമിച്ചുവെന്നുകൂടി സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നു.

ഇതെല്ലാമാണ് ഇന്ന് കേരളപാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജൂണ്‍ 5, 6 തിയ്യതികളില്‍ നടന്ന പാര്‍ട്ടിസെക്രട്ടേറിയറ്റ് യോഗം ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് എന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്ന നിഗമനത്തിലാണ് എത്തിയത്. എന്റെ മൂന്ന് പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടിയാണ് ഞാന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്ന് വാദിക്കുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം അദ്ദേഹം ധീരനായ കമ്യൂണിസ്റ്റായിരുന്നു എന്നു ഞാന്‍ പറഞ്ഞത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് ആദ്യത്തേത്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. എന്നിവയിലൂടെ പാര്‍ട്ടിയിലെത്തിയ ചന്ദ്രശേഖരന്‍ നീണ്ട 34 വര്‍ഷക്കാലം ധീരമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്. അക്കാര്യമാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹത്തെ ഉള്‍പ്പെടെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു പാര്‍ട്ടിതീരുമാനം. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതും അദ്ദേഹത്തിന്റെ വിധവയെയും അമ്മയെയും മകനെയും ആശ്വസിപ്പിക്കാന്‍ അവരുടെ വീട് സന്ദര്‍ശിച്ചതുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും കുറ്റമായി പാര്‍ട്ടി കാണുന്നത്. ഈ പാര്‍ട്ടിയിലെ ചിലര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കിലും ഈ പാര്‍ട്ടി കൊലപാതകികളുടെ പാര്‍ട്ടിയാണ് എന്ന പ്രചാരണത്തെ ഖണ്ഡിക്കുകയാണ് വാസ്തവത്തില്‍ ഞാന്‍ ചെയ്തത്. പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയും അതാണ് ചെയ്യേണ്ടതും.

യഥാര്‍ഥത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടു എന്നതും അതില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തുനില്‍ക്കുന്നു എന്നതുമാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ 70-ലധികം ആളുകള്‍ അറസ്റ്റിലായി. ഇതില്‍ മിക്കവാറും എല്ലാവരും പാര്‍ട്ടി ബന്ധമുള്ളവരാണ്. ഏതാണ്ട് രണ്ടുഡസനിലധികം പേര്‍ പാര്‍ട്ടിനേതാക്കളോ പ്രവര്‍ത്തകരോ ആണ്. കൊലപാതകികളെ ഒളിവില്‍ താമസിപ്പിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളിലാണ്. കൊലപാതകികള്‍ക്ക് അഭയം ലഭിച്ചത് പാര്‍ട്ടി ഓഫീസിലാണ്. അവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയത് പാര്‍ട്ടിനേതാക്കളാണ്. അവരെ രഹസ്യമായി അതിര്‍ത്തികടത്തിയത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വാഹനത്തിലാണ്. ഈ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ജനമധ്യത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്ത നരഹത്യകളില്‍ പങ്കാളികളാണെന്നതിന് പ്രാഥമികതെളിവുകള്‍ ലഭിച്ച എല്ലാവരെയും, അവര്‍ സംശയാതീതമായി കുറ്റവിമുക്തരാവുന്നതുവരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അങ്ങനെ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുകയുമാണ് ആദ്യം വേണ്ടത്.

കേരളത്തില്‍ കാണുന്ന പ്രവണത തികച്ചും കമ്യൂണിസ്റ്റ് വിരുദ്ധമാണ്. പ്രത്യയശാസ്ത്രപരമായ അച്ചടക്കം ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അക്കാര്യം ചൂണ്ടിക്കാണിക്കുന്നവരെല്ലാം പാര്‍ട്ടിനേതൃത്വത്തിന് അനഭിമതരാവുന്നു. അവര്‍ക്കെതിരെ വിഭാഗീയമായി സംഘടിപ്പിച്ച കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ച് അച്ചടക്കനടപടികള്‍ വരുന്നു. ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവരെ ഏതുവിധേനയും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി അവരെ തരംതാഴ്ത്തുകയും പുറത്താക്കുകയും വേണ്ടിവന്നാല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ജനങ്ങള്‍ മിക്കപ്പോഴും അച്ചടക്കനടപടികള്‍ക്ക് വിധേയരായവര്‍ക്കൊപ്പമാണെന്ന് തെളിയിച്ചുകാണിക്കുന്നു. അപ്പോഴും കമ്മിറ്റിയിലെ ഭൂരിപക്ഷം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു.

പാര്‍ട്ടി ജനങ്ങളില്‍നിന്ന് കൂടുതല്‍ക്കൂടുതല്‍ ഒറ്റപ്പെടുകയാണ്. പത്രമാധ്യമങ്ങള്‍ക്കും പോലീസിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെതിരെ പാര്‍ട്ടിനേതൃത്വം നടത്തുന്ന ധാര്‍ഷ്ട്യംനിറഞ്ഞ ആക്രോശങ്ങള്‍ തങ്ങള്‍ക്കു നേരേയാണെന്നാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യനിയമക്രമം തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയിലാണ് മിക്ക പ്രതികരണങ്ങളും. ഇതൊന്നുമല്ല, ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് എന്റെ ഏതോ പ്രതികരണമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത് എന്ന് കമ്മിറ്റി തീരുമാനിക്കുകയാണ്. ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള സഖാക്കളെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു പാര്‍ട്ടിതീരുമാനം. ഇതനുസരിച്ച് സെക്രട്ടറികൂടി ആവശ്യപ്പെട്ട് ഞാന്‍ ഒഞ്ചിയത്തെത്തി അവരെ തിരിച്ചുവിളിച്ചു. എന്നാല്‍, അന്നുതന്നെ 'പിണറായി വിജയന്‍ കുലംകുത്തി എന്നു വിളിച്ചവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവന്ന് സ്ഥാനങ്ങള്‍ കയ്യടക്കാം എന്നു കരുതേണ്ട' എന്നാണ് പാര്‍ട്ടി സെക്രട്ടറി പ്രസ്താവിച്ചത്. ഇത് കടുത്ത അച്ചടക്കലംഘനമല്ലേ? ഈ സെക്രട്ടറിയും ഷുക്കൂര്‍വധവുമായി ബന്ധപ്പെട്ട് രണ്ടുതവണ ചോദ്യംചെയ്യലിന് വിധേയനായ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഭൂരിപക്ഷ തീരുമാനമാണോ, വസ്തുനിഷ്ഠാ യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലെടുക്കുന്ന തീരുമാനങ്ങളാണോ ഈ പാര്‍ട്ടിയെ രക്ഷിക്കുക എന്നതാണ് പ്രശ്‌നം. സംസ്ഥാനനേതൃത്വം തെളിക്കുന്ന വഴിക്ക് നടക്കാനാണ് കേന്ദ്രനേതൃത്വവും ശ്രമിക്കുന്നതെങ്കില്‍ പാര്‍ട്ടിയോടൊപ്പം ജനങ്ങളുണ്ടാവില്ല.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ നാല് കത്തുകളിലൂടെ ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതാണ്. ഇതേക്കുറിച്ചൊന്നും നിലപാടെടുക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. കമ്മിറ്റിമാത്രമായി നമ്മുടെ പാര്‍ട്ടിയെ കാണുന്നതാണ് തെറ്റ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടൊപ്പം നിന്ന് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനുപകരം നേതാക്കള്‍ക്കുവേണ്ടി കമ്മിറ്റിയെ ഒപ്പംനിര്‍ത്തി അണികളോട് ആഹ്വാനംചെയ്യുന്ന രീതി ആത്മഹത്യാപരമാണ്.

കോടതിയെയും മാധ്യമങ്ങളെയും പോലീസിനെയുമെല്ലാം ആക്രമിക്കുകയും അപഹസിക്കുകയും ചെയ്യുന്നതോടൊപ്പം, കുറ്റവാളികളെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊതുസമൂഹം കരുതുന്നവരെ ഒരന്വേഷണവുംകൂടാതെ ന്യായീകരിക്കുന്ന രീതി ജനങ്ങള്‍ അംഗീകരി ക്കില്ല. അതിനാല്‍, ഇനിയും വൈകാതെ, ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെടുകയും പ്രതിപ്പട്ടികയില്‍ വരികയും ചെയ്തവരടക്കം ഈ വധവുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടിട്ടുള്ള ആരെയും ഈ പാര്‍ട്ടി സംരക്ഷിച്ചുനിര്‍ത്തില്ല എന്ന സന്ദേശം പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കണം. അതിനുശേഷം എന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ എപ്രകാരം ബാധിച്ചു എന്നു പരിശോധിക്കുന്നതാവും ഉചിതം.

സംസ്ഥാനനേതൃത്വം കൈക്കൊണ്ട തെറ്റായ ചില തീരുമാനങ്ങളെ ന്യായീകരിക്കാതിരുന്നതിന് എനിക്കെതിരെ റിപ്പോര്‍ട്ടിങ് നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇതേക്കുറിച്ച് ഈ മാസം ആദ്യം കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്ത് ഇവിടെ ചര്‍ച്ചചെയ്യുന്നത് ഏറ്റവും ഉചിതമായിരിക്കും.

എസ്.എന്‍.സി. ലാവലിന്‍ വിഷയം സംബന്ധിച്ച് എന്റെ അഭിപ്രായം ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നതാണ്. വെറുതെ കത്തെഴുതുകയല്ല, രേഖകള്‍സഹിതം എന്റെ ധാരണകള്‍ വ്യക്തമാക്കുകയായിരുന്നു. നവകേരള യാത്രയുടെ മുമ്പായി, ജനവരി 30ന് വീണ്ടും ഞാന്‍ എന്റെ ആശങ്കകള്‍ കേന്ദ്രനേതൃത്വത്തിന്റെ മുന്നില്‍വെച്ചു. സി.എ.ജി. മുതല്‍ സി.ബി.ഐ. വരെ കണ്ടെത്തിയ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇത്തരം തീരുമാനങ്ങള്‍ ഏത് അന്വേഷണത്തിലൂടെയാണ് കൈക്കൊണ്ടതെന്ന് പാര്‍ട്ടിയില്‍ വിശദീകരിക്കാന്‍ എളുപ്പമാണ്. ജനങ്ങളോട് അത് സാധ്യമല്ല. ഏതായാലും ലാവലിന്‍ ഇടപാടിനെക്കുറിച്ചുള്ള എന്റെ പ്രതികരണമാണ് സംഘടനാവിരുദ്ധമായത്. ഇടപാടല്ല. അത് ഇന്നേവരെ പാര്‍ട്ടി ഗൗരവത്തിലെടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ, അന്ന് എന്നെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചതിന് കാരണമായ എന്റെ പ്രസ്താവനകള്‍ ഇപ്പോള്‍ ബ്രാഞ്ച് തലംവരെ അച്ചടിച്ച് പാടിനടക്കുകയാണ്.

എന്നാല്‍, 2009-ലെ തിരഞ്ഞെടുപ്പുപരാജയത്തിലേക്ക് നയിച്ച രാഷ്ട്രീയസംഭവവികാസങ്ങള്‍ സൗകര്യപൂര്‍വം മറച്ചുവെച്ച് തികഞ്ഞ വര്‍ഗീയവാദിയായ മദനിയെപ്പറ്റിയുള്ള, എന്റെ പ്രസ്താവനയെക്കുറിച്ചാണ് റിപ്പോര്‍ട്ട് വാചാലമാകുന്നത്. ഈ സംഭവവികാസങ്ങള്‍ പാര്‍ട്ടികേന്ദ്രക്കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയുമെല്ലാം വിശദമായി വിലയിരുത്തിയതല്ലേ? സംസ്ഥാനനേതൃത്വത്തിന്റെ നയപരമായ പാളിച്ചയായിരുന്നു പി.ഡി.പി.യുമായുള്ള ബന്ധമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയതല്ലേ? അപ്പോള്‍, നയവ്യതിയാനമല്ല, നയവ്യതിയാനം ചൂണ്ടിക്കാട്ടിയതാണ് ചര്‍ച്ചചെയ്യേണ്ടത് എന്നാണോ നമ്മുടെ നിലപാട്?

ഇടതുപക്ഷഐക്യത്തെക്കുറിച്ച് പാര്‍ട്ടിയുടെ നിലപാടെന്താണ്? ആ നിലപാടാണോ കേരളത്തില്‍ നിങ്ങള്‍ കണ്ടത്? സി.പി.ഐ.യുടെ സീറ്റ് പിടിച്ചെടുത്ത് പി.ഡി.പി. നോമിനിക്ക് പൊന്നാനി നിയോജകമണ്ഡലം സീറ്റ് നല്‍കിയത് മുന്നണി ശക്തിപ്പെടുത്താനായിരുന്നോ? ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തെ മുന്നണിയില്‍നിന്നും പുകച്ചുപുറത്താക്കിയത് മുന്നണി ശക്തിപ്പെടുത്താനായിരുന്നോ? അല്ലെന്നാണ് എന്റെ പക്ഷം. ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന് എത്രയോ തവണ ഞാന്‍ കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതാണ്. ഇവിടെയും നയവ്യതിയാനം ചര്‍ച്ചചെയ്യാന്‍ നാം തയ്യാറാകുന്നില്ല. പകരം, എന്റെ പ്രസ്താവനകള്‍ സംഘടനാപരമായി വിലയിരുത്തുകയല്ലേ പാര്‍ട്ടി ചെയ്തത്?

1995 മുതല്‍ ഞാന്‍ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തുകയാണെന്നാണ് സംസ്ഥാനനേതാക്കള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. ഇത് സമ്മേളന റിവ്യൂവാണോ? പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയങ്ങള്‍ ലംഘിക്കാനുള്ള ഉപാധിയല്ല സംഘടന. ഇക്കാര്യം ആദ്യം മനസ്സിലാക്കണം. ഒരു കേന്ദ്രക്കമ്മിറ്റി അംഗത്തിനെതിരെ കുറ്റപത്രം അവതരിപ്പിക്കാന്‍വേണ്ടി മാത്രം വിപുലമായി റിപ്പോര്‍ട്ടിങ് നടത്തുന്നത് പാര്‍ട്ടിയുടെ ശക്തിയെയാണോ ദൗര്‍ബല്യത്തെയാണോ സൂചിപ്പിക്കുന്നത് എന്ന് പരിശോധിക്കണം.

ലോട്ടറി മാഫിയ കേരളത്തിലെ പാവങ്ങളെ ചൂഷണം ചെയ്ത് എണ്‍പതിനായിരത്തില്‍പ്പരം കോടി രൂപ ഇവിടെനിന്നും കടത്തിയപ്പോള്‍ ആര്‍ക്കും വിഷമം തോന്നിയില്ല. അവരില്‍നിന്ന് പിരിഞ്ഞുകിട്ടാനുള്ള അയ്യായിരം കോടി രൂപയുടെ നികുതികുടിശ്ശിക പിരിച്ചെടുക്കണമെന്ന് വാദിച്ചതാണ് തെറ്റായിപ്പോയത്. സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും നടത്തിവന്ന നിയമവിരുദ്ധലോട്ടറി നിരോധിക്കണമെന്ന് വാദിച്ചതാണ് തെറ്റായിപ്പോയത്. മാര്‍ട്ടിന്റെ പരസ്യം പാര്‍ട്ടിചാനല്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നതും മാര്‍ട്ടിനില്‍നിന്നും കോടിക്കണക്കിന് പണം സംഭാവന വാങ്ങുന്നത് ശരിയും മാര്‍ട്ടിനെതിരെ സംസാരിക്കുന്നത് തെറ്റുമെന്ന നിലപാടാണ് കേരളപാര്‍ട്ടി കൈക്കൊണ്ടത്.

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ഏതാണ് അച്ചടക്കലംഘനം? പാവങ്ങളെ ചൂഷണംചെയ്യുന്നതും കള്ളപ്പണം സമാഹരിച്ച് പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതുമാണോ അതോ ഇത് തെറ്റാണെന്ന് തുറന്നുപറഞ്ഞ് ലോട്ടറിമാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോയതാണോ? ലോട്ടറിയുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അതത് സമയത്ത് ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതാണ്. അതില്‍ തെറ്റുകാര്‍ക്കെതിരെ നടപടിയില്ല. ഇന്ന് കേരളത്തില്‍ അന്യസംസ്ഥാനലോട്ടറി ഇല്ലാതായത് എങ്ങനെയാണെന്ന് സഖാക്കളില്‍നിന്ന് മറച്ചുവെക്കുകയും എന്റെ പ്രസ്താവനകളെ ഇഴകീറി വിമര്‍ശിക്കുകയും ചെയ്യുന്നതാണോ ശരി?

വൈദ്യുതിബോര്‍ഡിലെ ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതിയിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അതൊന്നും ക്രമക്കേടല്ല, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറാവണം എന്ന നിലപാടാണ് സംസ്ഥാനനേതൃത്വം കൈക്കൊണ്ടത്. ഒടുവില്‍ സംസ്ഥാനസെക്രട്ടേറിയറ്റ് ഈ പദ്ധതിയില്‍നിന്നും പിന്നോട്ടുപോകാന്‍ തീരുമാനിക്കുകയും, അത് എന്റെ നിലപാടുമൂലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. എന്റെ നിലപാട് തെറ്റായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റ് അത്തരമൊരു തീരുമാനം എടുത്തത് അതിനേക്കാള്‍ വലിയ തെറ്റല്ലേ? ഞാന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ എന്താണ് തെറ്റെന്ന് വിശദീകരിക്കാതെ, കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയാണോ?

സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് അഴിമതിക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഫാരീസ് അബൂബക്കര്‍ എന്ന കളങ്കിതവ്യക്തിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് കടന്നുപോയി എന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാരീസ് അബൂബക്കറുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് 2008-ല്‍ മൂന്ന് കത്തുകള്‍ നല്‍കിയ കാര്യം മറക്കരുത്. അതേപോലെ, ക്രിമിനല്‍ പോലീസ് ഓഫീസറായ ടോമിന്‍ തച്ചങ്കരിയെപ്പറ്റി ഞാന്‍ പറഞ്ഞതും സംഘടനാവിരുദ്ധമായി ചിത്രീകരിക്കുകയാണ്. ഈ വിഷയവും കേന്ദ്രനേതൃത്വത്തിന് നന്നായി അറിയാവുന്നതാണ്. 2010 മെയ്മാസത്തില്‍ ഇതു സംബന്ധിച്ച് ഞാന്‍ കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കിയിരുന്നതാണ്. ഇത്തരം ക്രിമിനലുകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് പാര്‍ട്ടിക്കെതിരായിപ്പോവുമെന്ന വ്യാഖ്യാനമാണ് സംസ്ഥാനനേതൃത്വം പറയുന്നത്. ഇത്തരം ക്രിമിനലുകളെ പാര്‍ട്ടിബന്ധുവിനെ എന്നപോലെ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ബാധ്യതയില്ല. തെറ്റു ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അക്കാര്യമാണ് കേന്ദ്രനേതൃത്വം ചര്‍ച്ചചെയ്ത് ഉചിതമായ നടപടിയെടുക്കേണ്ടത്. അതുചെയ്യാതെ, തെറ്റ് തെറ്റാണെന്ന് പറയുന്നത് സംഘടനാവിരുദ്ധമാണെന്ന് പറയുന്നതും കമ്യൂണിസ്റ്റുകാരുടെ രീതിയല്ല.

മൂന്നാറിലെ ഭൂപ്രശ്‌നം സംസ്ഥാനപാര്‍ട്ടി കൈകാര്യം ചെയ്ത രീതി ശരിയായിരുന്നില്ല എന്ന എന്റെ അഭിപ്രായം ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. നല്ല നിലയില്‍ നടന്നുവന്ന കൈയേറ്റമൊഴിപ്പിക്കലിലൂടെ പന്തീരായിരം ഏക്കര്‍ ഭൂമി നമുക്ക് തിരിച്ചുപിടിക്കാനായി. എന്നാല്‍ പാര്‍ട്ടി സംസ്ഥാനനേതൃത്വം ഈ മൂന്നാര്‍ദൗത്യത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇവിടെയും പാര്‍ട്ടി റിസോര്‍ട്ട് മാഫിയയുടെ ഭാഗത്താണ് എന്ന തോന്നല്‍ ജനങ്ങളിലുണ്ടായി. എനിക്കും ആ തോന്നലാണുള്ളത്. ആ തോന്നലിന് കാരണമായ നടപടിയാണ് തിരുത്തേണ്ടത്. അല്ലാതെ അപ്രകാരം തോന്നുന്നവരെ പഴിപറയുകയല്ല.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും പെണ്‍വാണിഭത്തിനുമെതിരെ ഞാന്‍ നടത്തുന്ന നിയമപോരാട്ടങ്ങളെ പാര്‍ട്ടി അപഹസിക്കുകയും അതിന് പണം ചെലവാക്കുന്നതിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പാര്‍ട്ടി കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതിവരെ പോയി ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തപ്പോള്‍ അത് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ നമുക്ക് വലിയ ഗുണംചെയ്തതാണ്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്ന നിയമനടപടികളെ പാര്‍ട്ടി എന്തിനാണ് ഭയക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇതില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് തുറന്നുപറയണം.

കോടതികളില്‍ കേസ് നടത്തിയപ്പോള്‍ എനിക്ക് മനസ്സിലായ ചില കാര്യങ്ങളുണ്ട്. അഴിമതിക്കേസുകളില്‍ എനിക്കുവേണ്ടി വാദിച്ച ചില അഭിഭാഷകര്‍ എന്നോട് പണം വാങ്ങുകയുണ്ടായില്ല. സീനിയര്‍ അഭിഭാഷകരായ ശാന്തിഭൂഷണ്‍, ഗോപാല്‍സുബ്രഹ്മണ്യം, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ അത്തരക്കാരാണ്. എങ്കിലും കേസ് നടത്തിപ്പിന് വലിയ തുക ചെലവായിട്ടുണ്ട് എന്നത് സത്യമാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവുംവലിയ അഭിഭാഷകരെ അണിനിരത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും പാര്‍ട്ടിക്ക് നല്ലത് അഴിമതിക്കാര്‍ക്കെതിരെ നടത്തുന്ന നിയമപോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ്. ഇവിടെ സംഭവിക്കുന്നത് മറിച്ചാണെന്നുമാത്രം.

ഞാന്‍ കഴിഞ്ഞ കേന്ദ്രക്കമ്മിറ്റിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അത് നിങ്ങള്‍ക്ക് വിതരണം ചെയ്തുകാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സംസ്ഥാന പാര്‍ട്ടിനേതൃത്വം തെറ്റില്‍നിന്നും തെറ്റിലേക്ക് കൂപ്പുകുത്തുകയാണ്. വിഭാഗീയമായി സംഘടിപ്പിക്കുന്ന കമ്മിറ്റികള്‍ മതിയായ ചര്‍ച്ചപോലും നടത്താതെ തികച്ചും ഏകപക്ഷീയമായി നടത്തുന്ന വലതുപക്ഷ നയങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ നശിപ്പിക്കയാണ്. എ.ഡി.ബി. വായ്പയുടെ കാര്യത്തില്‍, കെ.എസ്.ഇ.ബി വെട്ടിമുറിച്ച് കമ്പനികളാക്കാന്‍ കാനഡയില്‍പ്പോയി കരാറുണ്ടാക്കിയ ലാവലിന്‍ കരാറിന്റെ കാര്യത്തില്‍, ലോട്ടറി വിഷയത്തില്‍, മുസ്‌ലിംലീഗുമായി അടവുനയം എന്ന പേരില്‍ ഉണ്ടാക്കിയ സഖ്യത്തില്‍, ഡി.ഐ.സിയുമായി സഖ്യമുണ്ടാക്കിയതില്‍, പി.ഡി.പി ബന്ധത്തില്‍ എല്ലാം പ്രകടമാകുന്നത് ഈ നയവ്യതിയാനമാണ്. തെറ്റായ ഈ നയങ്ങളുടെ ഭാഗമായാണ് 2009-ല്‍ മുന്നണി ശിഥിലമായത്. 2004-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് 20-ല്‍ 18 സീറ്റ് നേടിയ നമുക്ക് 2009-ല്‍ കേവലം നാല് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതുമൂലം കേന്ദ്രഗവര്‍മെന്റിനെ സ്വാധീനിക്കാനും വര്‍ഗപരമായ നയങ്ങള്‍ നടപ്പിലാക്കിയെടുക്കാനുമുള്ള നമ്മുടെ ശേഷി വന്‍തോതില്‍ പരിമിതപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലും വന്‍തിരിച്ചടി നേരിട്ടു.

എല്ലാ കമ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവെച്ച് സംസ്ഥാന പാര്‍ട്ടി ഏതാനും വ്യക്തികളുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. വര്‍ഗീയശക്തികളുമായി കൂട്ടുചേരുമ്പോഴും, കൊലപാതകരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുമ്പോഴും ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും കൈയേറ്റക്കാരുടെയും പക്ഷം ചേരുമ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളുമായി സന്ധിചെയ്യുമ്പോഴും ഇടതുപക്ഷ ഐക്യമെന്ന പ്രഖ്യാപിതനിലപാടിന് കടകവിരുദ്ധമായി ഇടതുമുന്നണി ശിഥിലമാകുമ്പോഴും പ്രത്യയശാസ്ത്രപരമായ അച്ചടക്കം നിരന്തരം ലംഘിക്കപ്പെടുമ്പോഴുമെല്ലാമാണ് പാര്‍ട്ടി തകരുന്നത്. ഇതെല്ലാം ഭൂരിപക്ഷ തീരുമാനപ്രകാരമാണെന്ന ഒറ്റന്യായം മാത്രമാണ് നേതൃത്വത്തിന്റെ ആയുധം. തീരുമാനങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് തിരിച്ചറിയാന്‍പോലും ശ്രമിക്കാതെ, അവരുടെ മനസ്സറിയാതെ, തികച്ചും ഫാസിസ്റ്റ് രീതിയിലുള്ള ഈ മുന്നോട്ടുപോക്കിന് അടിയന്തരമായി അവസാനം കാണണം. കേന്ദ്രനേതൃത്വം ഈ നയവ്യതിയാനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന സമീപനം കൈക്കൊള്ളരുത്. അല്ലാത്തപക്ഷം ഈ സംവിധാനത്തിനൊപ്പം നിന്ന്, സംസ്ഥാനനേതൃത്വം കൈക്കൊള്ളുന്ന കമ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളെ ന്യായീകരിക്കാന്‍ എനിക്ക് സാധ്യമല്ല
----------------------------------------------------------------------------------------------------------------------
'ദേശാഭിമാനി'യുടെ മറുപടി 
കേരള സാഹചര്യങ്ങളെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റി പ്രമേയം..

2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)

കേരളത്തിലെ സ്ഥിതിയും അവിടെ പാര്‍ടിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്നതിന് ജൂലൈ 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി അടക്കം നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ ജൂണില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത കേരള സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിബി, കേന്ദ്രകമ്മിറ്റിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്രകമ്മിറ്റി താഴെ കാണുന്ന പ്രമേയം അംഗീകരിച്ചു.



1. പാര്‍ടിക്ക് മുന്നേറാന്‍ സഹായകരമായ രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിലേത്. ചെറിയ ഭൂരിപക്ഷത്തോടെ നേടിയ വിജയത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ, ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന പല നയങ്ങളും യുഡിഎഫ് സര്‍ക്കാര്‍ തിരുത്തുകയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടങ്ങി. ജാതി- വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ആക്രമണോത്സുകരാവുകയും അവരെ സംപ്രീതരാക്കുന്ന നഗ്നമായ നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുന്നു. അഞ്ചാംമന്ത്രിക്കായുള്ള മുസ്ലിംലീഗിന്റെ ആവശ്യം യുഡിഎഫിലെ മറ്റു ഘടകപാര്‍ടികള്‍ എതിര്‍ത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഇത് അസംതൃപ്തി സൃഷ്ടിച്ചു.



2. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് 20-ാം പാര്‍ടികോണ്‍ഗ്രസ് നടന്നത്. പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയവും പ്രത്യയശാസ്ത്രപ്രമേയവും സമാപനറാലിയിലെ വമ്പിച്ച ബഹുജനപങ്കാളിത്തവും പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും സ്വാധീനവും സംസ്ഥാനത്ത് മുന്നേറുന്നതിന് വഴിയൊരുക്കി.



3. ഈ സാഹചര്യത്തിലാണ് ടി പി ചന്ദ്രശേഖരന്‍ മെയ് നാലിന് കോഴിക്കോട്ട് വധിക്കപ്പെട്ടത്. പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് അപ്പോള്‍ കഷ്ടിച്ച് ഒരുമാസം തികഞ്ഞതേയുള്ളൂ. ഈ ദാരുണവധം കടുത്ത രോഷം ഉയര്‍ത്തി; ബോധപൂര്‍വമായ മാധ്യമപ്രചാരണം ഇത് തീവ്രമാക്കി. വധം നടന്ന ഉടന്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഐ എമ്മാണ് ഇതിനുത്തരവാദി എന്ന് ആരോപിച്ചു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരും മന്ത്രിമാരും നേതാക്കളും നമ്മുടെ പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരായി കൊലക്കുറ്റം ചുമത്തി ഒരു പ്രചാരണപ്രളയംതന്നെ സൃഷ്ടിച്ചു. ഇതൊക്കെ വളരെ പ്രതികൂലമായ ഒരു സാഹചര്യത്തിനിടയാക്കി.



4. നെയ്യാറ്റിന്‍കര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിനായിരുന്നു. യുഡിഎഫും മാധ്യമങ്ങളും ചന്ദ്രശേഖരന്‍വധത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ടിക്കെതിരായ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്രീകരിച്ചത്. പൊലീസ് അന്വേഷണം പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് തിരിച്ചുവിടപ്പെട്ടു. താമസിയാതെ അറസ്റ്റുകളും തുടങ്ങി. അറുപതോളം പാര്‍ടി അംഗങ്ങളും അനുഭാവികളും കേസില്‍ ബോധപൂര്‍വം തെറ്റായി ഉള്‍പ്പെടുത്തപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.



5. തുടക്കംമുതല്‍ പാര്‍ടിനേതൃത്വത്തിന് ഈ സാഹചര്യത്തെ യോജിപ്പോടെ നേരിടാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയറ്റിന്റെയും നിലപാട് തനിക്ക് പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന തുടര്‍ച്ചയായ പ്രസ്താവനകള്‍ സ. വി എസ് നടത്തി. ഈ തുറന്ന വിമര്‍ശനസമീപനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മറ്റു ചില സഖാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ടി കെ ഹംസയും സ. എം എം മണിയുമാണ് അങ്ങനെ ചെയ്തത്.



6. മെയ് 12ന് ഒരു പത്രസമ്മേളനത്തില്‍, ടി പി ചന്ദ്രശേഖരനും മറ്റു പാര്‍ടി അംഗങ്ങളും ഒഞ്ചിയത്ത് കലാപം ഉയര്‍ത്തിയത്, 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായ ഭിന്നിപ്പിനോട് താരതമ്യപ്പെടുത്തി സ. വി എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ചു. ഒഞ്ചിയത്ത് രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിന്മേലാണ് ഭിന്നിപ്പുണ്ടായതെന്ന് അദ്ദേഹം പ്രസ്താവിച്ചു. സിപിഐ വിട്ടുപോയവരെ എങ്ങനെയാണ് എസ് എ ഡാങ്കെ, "വര്‍ഗവഞ്ചകര്‍" എന്ന് വിളിച്ചത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സ. പിണറായി വിജയനെയും ഡാങ്കെയെയും താരതമ്യപ്പെടുത്തി. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെയും പാര്‍ടിനേതൃത്വത്തെയും വെല്ലുവിളിച്ച സ. വി എസിന്റെ ഈ പത്രസമ്മേളനം വലിയ പ്രത്യാഘാതമുണ്ടാക്കി. ഇത് പാര്‍ടിയെ പിന്താങ്ങുന്നവരില്‍ വലിയ ആശയക്കുഴപ്പവും നിരാശയും പരത്തി. കേരളത്തിലും ഇന്ത്യയിലാകെയുമുള്ള മാധ്യമങ്ങള്‍ ഇത് ഉയര്‍ത്തിക്കാട്ടുകയും കേരളത്തില്‍ സിപിഐ എം അഗാധമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.



7. മെയ് 20ന് സ. വി എസ് ജനറല്‍ സെക്രട്ടറിക്കൊരു കത്തയച്ചു. ഇതിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടു. ഉപതെരഞ്ഞെടുപ്പു പ്രചാരണം നടന്ന സമയത്ത് ഇതും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന്റെ ഉള്ളടക്കം വളച്ചൊടിച്ചാണ് ദുരുദ്ദേശ്യത്തോടുകൂടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ജനറല്‍ സെക്രട്ടറി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. (പേജ് ഒന്നിന്റെ തുടര്‍ച്ച)



8. ടി പി ചന്ദ്രശേഖരന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാന്‍ ജൂണ്‍ രണ്ടിന് സ. വി എസ് ഒഞ്ചിയത്തെ വീട് സന്ദര്‍ശിച്ചു. പാര്‍ടിയുടെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ചചെയ്യുകയോ അവരെ അറിയിക്കുകയോ ചെയ്തുകൊണ്ടായിരുന്നില്ല ഇത്. വധത്തിനുശേഷം, സിപിഐ എം നേതാക്കന്മാര്‍ വീട് സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ആര്‍എംപി നേതാക്കളും ചന്ദ്രശേഖരന്റെ ഭാര്യയും വിലക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരുന്നു ജൂണ്‍ രണ്ട്. സ. വി എസിന്റെ ഈ സന്ദര്‍ശനം ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ആ ദിവസം മുഴുവന്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. വോട്ടെടുപ്പ് നടന്നുകൊണ്ടിരുന്ന നെയ്യാറ്റിന്‍കരയില്‍ ഇത് ദോഷഫലമുണ്ടാക്കി.



9. പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും ചില ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളുടെയും അറസ്റ്റ് നടക്കുകയുണ്ടായി. അവരില്‍ പലരെയും ചോദ്യംചെയ്യുന്നതിനിടയില്‍ ശാരീരികമായി പീഡിപ്പിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായപ്പോള്‍ പാര്‍ടി പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സ. വി എസ് ഒരു പരസ്യപ്രസ്താവനയില്‍, പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും പറഞ്ഞു. പാര്‍ടിസമീപനത്തിന് കടകവിരുദ്ധമായ സമീപനമാണ് സ. വി എസിന്റേത് എന്നു കാണപ്പെട്ടു.



10. പൊളിറ്റ്ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടിനേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ. വി എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്രകമ്മിറ്റി തള്ളിക്കളയുന്നു. ഡിഐസിയുമായുള്ള സഖ്യം, പിഡിപിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയപ്രശ്നങ്ങളിന്മേല്‍ പിബിയുടെ ഇടപെടലുകളെതുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടികോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയപ്രശ്നങ്ങളില്‍ പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.



11. എഡിബി വായ്പയുടെ പ്രശ്നം വി എസ് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിബി തീരുമാനമെടുത്തുകഴിഞ്ഞിട്ടുള്ള കാര്യമാണ്. 18-ാം പാര്‍ടികോണ്‍ഗ്രസ്, പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ വിദേശവായ്പയും സഹായങ്ങളും സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സമീപനം വിശദീകരിച്ചിട്ടുണ്ട്.



12. എസ്എന്‍സി- ലാവ്ലിന്‍ കാര്യത്തില്‍ സ. പിണറായി വിജയനെതിരെ പഴയ ആരോപണം സ. വി എസ് ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈയില്‍ ചേര്‍ന്ന പിബിയും സിസിയും ഈ പ്രശ്നം ആഴത്തില്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനുനേരെയുള്ള ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തിട്ടുള്ളതാണ്.



13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ. വി എസ് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനംചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ. വി എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.



14. പാര്‍ടിയുടെ സംസ്ഥാനനേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ. വി എസിനെ ശക്തമായി വിമര്‍ശിക്കാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സ. പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്ന്, ചര്‍ച്ചകള്‍ക്കുശേഷം സ. വി എസ് കേന്ദ്രകമ്മിറ്റിയില്‍ സ്വയംവിമര്‍ശനപരമായി പറഞ്ഞു. തെരഞ്ഞെടുപ്പുദിവസമായ ജൂണ്‍ രണ്ടിന് താന്‍ ഒഞ്ചിയത്ത് പോയത് ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുകയുണ്ടായി.



15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ. വി എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഈ സ്വയംവിമര്‍ശന പരാമര്‍ശങ്ങള്‍ സ. വി എസ് തന്നെ പൊതുജനമധ്യത്തില്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടതാണെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ ഐക്യത്തോടുകൂടി അഭിമുഖീകരിക്കുന്നതിന് സഹായകമായ വിധത്തില്‍ സ. വി എസ് പെരുമാറുമെന്ന് കേന്ദ്രകമ്മിറ്റി പ്രതീക്ഷിക്കുന്നു.



16. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ടിക്കെതിരായി ഉയര്‍ന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ക്യാമ്പയിന്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു നെയ്യാറ്റിന്‍കര അസംബ്ലി തെരഞ്ഞെടുപ്പുപ്രചാരണവും നടന്നുകൊണ്ടിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സ. എം എം മണി നടത്തിയ പ്രസംഗം വലിയ ക്ഷതമേല്‍പ്പിക്കുകയും ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നടത്തിവന്ന ക്യാമ്പയിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുകയുമുണ്ടായി. മണിയുടെ ഈ പ്രസ്താവന വലിയ തോതില്‍ യുഡിഎഫും ബിജെപിയും കോര്‍പറേറ്റ് മാധ്യമങ്ങളും പാര്‍ടിയെ ഭര്‍ത്സിക്കുന്നതിന് ഉപയോഗിക്കുകയുണ്ടായി.



17. സ. മണിയുടെ ഈ പ്രസംഗം പാര്‍ടിയുടെ യശസ്സിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നത് കണക്കിലെടുത്തുകൊണ്ട് ഇക്കാര്യത്തില്‍ പാര്‍ടി കേരള സംസ്ഥാന കമ്മിറ്റി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.



18. സ. വി എസ്, ""ധീരനായ കമ്യൂണിസ്റ്റ്"" എന്ന് ചന്ദ്രശേഖരനെ വിശേഷിപ്പിക്കുകയും സംസ്ഥാന നേതൃത്വവുമായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതയുള്ളവരാണ് ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സ. പിണറായി വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിശേഷിപ്പിച്ചു. 2008ല്‍ ഒഞ്ചിയത്തെ പാര്‍ടി ഓഫീസ് ഇക്കൂട്ടര്‍ തീവച്ച് നശിപ്പിച്ച സമയത്താണ് സ. വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിളിച്ചത്. പാര്‍ടിയുടെ നിലപാട് സംരക്ഷിക്കുന്നതിനായി ""കുലംകുത്തി"" എന്ന ഈ പദം, ചന്ദ്രശേഖരന്റെ വധത്തിനുശേഷവും സ. വിജയന്‍ പൊതുസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. കൊലപാതകത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ ഈ പ്രയോഗത്തെ നമുക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.



19. പാര്‍ടിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും, പാര്‍ടിക്ക് ഈ വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല, രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ത്ത് പോരാടുകയാണ് പാര്‍ടിനയം. എന്നാല്‍, പാര്‍ടിയില്‍പ്പെട്ട ആരെങ്കിലും യഥാര്‍ഥത്തില്‍ ഈ വധത്തില്‍ പങ്കാളിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ പാര്‍ടിനടപടിയുണ്ടാകും. പാര്‍ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പാര്‍ടി അന്വേഷണം നടത്തുന്നതാണ്.



20. പാര്‍ടിയാകെ ഐക്യത്തോടെ ഈ സാഹചര്യത്തെ അഭിമുഖീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്യുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പാര്‍ടിക്കെതിരായി നടക്കുന്ന പ്രചാരണത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും വേണം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ പ്രസ്ഥാനം വളര്‍ത്തിയെടുക്കുകയും തൊഴിലാളിസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യണം. മഹത്തായ സമരങ്ങളുടെയും ത്യാഗങ്ങളുടെയും പാരമ്പര്യമുള്ള കേരളത്തിലെ പാര്‍ടിഘടകം ഈ സാഹചര്യത്തെ വിജയകരമായി മുറിച്ചുകടക്കുകയും മുന്നോട്ടുപോവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

http://www.deshabhimani.com/newscontent.php?id=182031

തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails