ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പാർട്ടി എരി തീയിൽ പൊരിയുന്നൊരു കൊലപാതകം




വിപ്ലവം ഇനി എങ്ങിനെ നടത്തണമെന്നത് മറതി കൊണ്ട് പോയതിനാൽ പുതിയ ചില ഉപായങ്ങൾ കൊണ്ട് തുടങ്ങാമെന്നതായിരുന്നു പിണറായിയുടെ സൂത്രം. അത് പക്ഷെ വേണ്ടത് പോലെ നടക്കാത്തത് അച്ചുതാനന്ദനെന്ന പാർട്ടി ഉണ്ടാക്കിയ കൂട്ടത്തിലുണ്ടായിരുന്ന നേതാവിന്റെ മുഷ്ടിക്ക് വഴങ്ങിയാവണമെന്ന ശാഠ്യം അംഗീകരിക്കപ്പെടണമെന്ന് നിബന്ധന നിലനിൽക്കുന്നതിനാലും, ഇടത് രാഷ്ട്രീയത്തെ വലത് പക്ഷത്തിന്റെ സുഖത്തിന് മുന്നിൽ കുനിച്ചു നിർത്തുന്നതിനാലും അംഗീകരിക്കില്ലെന്ന് പിണറായി ആണയിടുന്നു. പിണറായി പറയുകയും, പിന്നെയും പറയുകയും ചെയ്ത കുലം കുത്തിരാഷ്ട്രീയം വീണ്ടും ഇങ്ങിനെ ചർച്ചയാവുന്നത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണെന്ന് കാരണവന്മാർ പറയാൻ തുടങ്ങിയിരിക്കുന്നു. 

അതിനിടയിൽ ചില്ലറ മദപ്പാടിന്റെ ലക്ഷണം കാണിക്കാൻ തുടങ്ങിയിരിക്കുന്നു മുതിർന്നവർ. നി ങ്ങൾ തന്ന പട്ടം കൊണ്ടു നടക്കുന്നതിൽ സുഖമില്ലെന്ന് പറയുന്നത് ആദ്യമാണ്. അതെഴുതിയ കത്ത് ആദ്യ നാളിൽ ആരും കണ്ടില്ല എന്ന് പറഞ്ഞു. ഇപ്പോൾ ശിപായി കൃത്യമായി കൈയിൽ ഏൽ‌പ്പിച്ചിരിക്കുന്നെന്നും, അതിൽ നടപടി എടുക്കണമെങ്കിൽ കാരാട്ടും, ഭാര്യയും ഒന്നായി ചേരുന്ന നാളിൽ വിളിച്ചു ചേർക്കുന്ന പോളിറ്റ് ബ്യൂറോയിൽ വെച്ച് ചർച്ച ചെയ്യുമെന്നും അച്ചുതാനന്ദ സഖാവിനെ അറിയിച്ചിട്ടുണ്ടാവുമെന്നും നമ്മൾ വിശ്വസിക്കണം. കാരണം ചന്ദ്രശേഖരനെ ഞങ്ങളാരും കൊന്നിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ പിണറായിയെ നമ്മൾ വിശ്വസിക്കണം, അതിനും കാരണം ചന്ദ്രശേഖരൻ വധിക്കപ്പെടുമ്പോൾ പിണറായി തിരുവന്തപുരത്താണെന്നതിനു തെളിവുണ്ട്. 

കോഴിക്കോട്ട് വെച്ച് ജില്ലാ സെക്രട്ടറി മരണം ഖേദകരമെന്ന് വിശ്വാസ യോഗ്യമായി പറയുകയും ചെയ്തെങ്കിൽ പിന്നെ എന്തിന് ഈ പാവങ്ങളുടെ പണക്കാരായ നേതാക്കന്മാരെ നമ്മൾ അവിശ്വസിക്കണം?

 കൊല്ലൽ ഞങ്ങളുടെ പണിയല്ലെന്ന് പറയുമ്പോൾ ഏതൊരു അവിശ്വാസിയും ഇത് കേട്ട് വിശ്വസിച്ചു പോകണം. അങ്ങിനെ ആയിരുന്നു ആ സമയങ്ങളിൽ സി.പി.എം നേതാക്കന്മാരുടെ ശരീര ഭാഷ പറഞ്ഞു കൊണ്ടിരുന്നത്. വല്ലാതെ കുറ്റബോധം തോന്നുന്ന പാർട്ടി അനുയായികൾ ഒരു വിശദീകരണവും കേൾക്കാൻ കൂട്ടാക്കാത്തതിനാൽ ഇത്ര വലിയ മഹാ കൊലപാതകമാണോ ഇതെന്ന് ചോദിക്കുന്നു കണ്ണൂരിലുള്ളവർ, ഓർക്കാൻ ഇഷ്ടമില്ലാത്ത പലതും സംഭവിക്കാൻ പോകുന്നു എന്ന അശുഭലക്ഷണം മണത്തറിഞ്ഞതിനാലാണ് വടകരയിൽ പോയി ഇരുന്നെരന്ന് മോചിപ്പിച്ച കൂത്ത്പറമ്പ് പാർട്ടി ഓഫീസ് സെക്രട്ടറി ബാബുവിനോട് വല്ലാതെ ഇഷ്ടം തോന്നിയത്. ബാബുവിനെ ഒന്ന് വാരിയെല്ലിനു മുകളിലൂടെ വിരലുകൊണ്ട് ഇക്കിളി വരുത്തിയാൽ എല്ലാം തുറന്ന് പറയുമെന്ന് ഭയക്കുന്നത് പിണറായി മുതൽ പി.ജയരാജൻ വരെയാണ്. അതായിരുന്നു എം.വി ജയരാജനെ തന്നെ പോലീസ് സ്റ്റേഷന് മുന്നിൽ ഇരിക്കാൻ കണ്ണൂരിലെ പാർട്ടി അയച്ചത്. 

കോഴിക്കോട് അവർക്ക് പാർട്ടി ഉണ്ടെങ്കിലും ഇന്ത്യയിൽ എവിടെ പോകാനും പാർട്ടിക്കാർക്ക് പ്രത്യേക അനുമതിയൊന്നും വേണ്ടാത്തതിനാൽ കണ്ണൂരിൽ നിന്നും ആളുകൾ വന്ന് വടകരയിൽ മുദ്രാവാക്യം വിളിച്ചു. ഭയം വല്ലാതെ തിരിഞ്ഞു കുത്തുകയാണു പാർട്ടി നേതാക്കന്മാരെ. ചന്ദ്രശേഖരനെ ഞങ്ങൾ കൊന്നിട്ടില്ല, കൊന്നിട്ടില്ല എന്ന് ഞങ്ങൾ പറയാൻ തുടങ്ങിയിട്ട് കുറെ നാളായി. ഞങ്ങൾ പറയുന്നത് കേട്ടിട്ടില്ലെങ്കിൽ ഞങ്ങൾ തീപന്തമാകുമെന്ന് മുന്നറിയിപ്പ് വന്നു കഴിഞ്ഞു. ഇനി ഈ പാർട്ടിക്ക് ഒരു തീ പന്തമായി എരിഞ്ഞു തീരലായിരിക്കും വിധി എന്നറിഞ്ഞതിലാണ് അച്ചുതാനന്ദൻ പറയുന്നത് എരിയാൻ തീരുമാനിച്ചവരേയും കൂട്ടി മുന്നോട്ട് പോകുന്നതിൽ കാര്യമില്ല എന്ന്. തന്നെ തീ പന്തമാക്കാനായിരിക്കും പിണറായി കരുതിയെങ്കിൽ അതിന് വേറെ അച്ചുവിനെ നോക്കണമെന്ന മുന്നറിയിപ്പാണ് അച്ചുതാനന്ദന്റെ തീരുമാനമെന്ന് പിണറായി തിരിച്ചറിയട്ടെ എന്ന് സ്വന്തം അച്ചുതാനന്ദൻ.

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails