ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

അട്ടം തപ്പി ഗോപാലനെ അറിയുമോ സഖാക്കളെ ?



അട്ടം തപ്പി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്! പറയുന്നത് പിണറായി.
 എന്താണന്നല്ലേ, സ്വാതന്ത്ര്യ സമര സേനാനിയും, ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും, മാഹി വിമോചനത്തിനു വേണ്ടി സമരം നടത്തുകയും ചെയ്ത മഹാ ത്യാഗി വര്യനായ മുല്ലപ്പള്ളി ഗോപാലനെ കുറിച്ചാണ് പറയുന്നത്. അട്ടം തപ്പലിന്റെ കഥ പിണറായി പറയുമ്പോൾ ആയിരങ്ങൾ മുന്നിലുണ്ട്. കുറച്ച് പേർ കൈയ്യടിച്ചു. കാര്യം മനസ്സിലായവർ പരസ്പരം നോക്കി.

ഗാന്ധിയനും, സർവ്വോപരി നാടിന്റെ നന്മയുടേയും മുഖമായിരുന്നു ഗോപാലന്റേതെന്ന് പൂർവ്വികരുടെ കഥ പറച്ചിലിനിടെ കേട്ട വിവരമുള്ളതിനാൽ പിണറായി പറയുന്നതിലെ വ്യക്തി ഹത്യ ബോധ്യമായപ്പോൾ കൈവിട്ട് പോയ തന്റെ അധീശാധികാരം തിരിച്ചു പിടിക്കലാണോ ഈ കടന്നാക്രമണമെന്ന് തോന്നിപ്പോയി. മുല്ലപ്പള്ളി രാമചന്ദ്രനെന്ന മകനെ കുറിച്ചാണ് പിണറായിക്ക് ആക്ഷേപമെങ്കിൽ ഇന്നത്തെ തലമുറക്ക് സുപരിചിതനായ രാമചന്ദ്രനെന്ന കേന്ദ്ര മന്ത്രിയെ ആക്ഷേപിക്കാമായിരുന്നു.

കമ്മ്യൂണിസ്റ്റ് മേധാവിത്വത്തെ വെല്ലുവിളിച്ച് കണ്ണൂരെന്ന കോട്ട തകർത്ത, വടകരയെന്ന മല പിഴുത രാഷ്ട്രീയക്കാരനായ കോൺഗ്രസ്സുകാരനെ ആക്ഷേപിക്കാൻ അദ്ദേഹത്തിന്റെ അച്ചനെ വിളിക്കുന്ന മടയത്തരത്തിലേക്ക് മാർക്സിസ്റ്റ് രാഷ്ട്രീയം തരം താഴരുതായിരുന്നു. അട്ടം തപ്പലിന്റെ യഥാർത്ഥ കഥ ഇനി പറയുകയാണെങ്കിൽ കുറച്ച് മുമ്പ് സക്കറിയ കണ്ണൂരിൽ നിന്നും അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ തല അടിച്ചു പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട് സി.പി.എമ്മുകാർ.

ഒളിവിലെ ഓർമ്മകൾ പണ്ടത്തെ കമ്മ്യൂണിസ്റ്റുകാരെ ഇപ്പോഴും വേട്ടയാടുന്നത് കുറെ ജാര ജന്മങ്ങളെ പടച്ചത് കൊണ്ടായിഒരുന്നു. മുഴു മുഴുത്ത കമ്മ്യൂണിസ്റ്റുകാരുടെ വീടുകളിലെ അട്ടം ഒളി താവളമാക്കിയ നേതാക്കന്മാർ അന്തി മയങ്ങുന്നതോടെ താഴെ ഇറങ്ങി വന്ന് അഭയം നൽകിയവന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് നൽകിയ സമ്മാനങ്ങളായിരുന്ന സന്താനങ്ങളാണ് പിന്നീട് രാഷ്ട്രീയത്തിന് പോലും വെച്ച് പൊറുപ്പിക്കാനാവാത്ത കലാപകാരികളായി നാടു വിറപ്പിക്കുന്നവരായ് മാറിയത്.

അത്തരം ദുഷ്ട ശക്തികൾക്കെതിരെ മുല്ലപ്പള്ളി ഗോപാലന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ മകൻ ശബ്ദിച്ചെങ്കിൽ പിണറായി എന്തിനിത്ര രോഷം കൊള്ളണം? ചെത്ത്കാരനായ കോരന്റെ മകനായ വിജയൻ അഭിരമിക്കുന്ന സൌഭാഗ്യങ്ങൾ വെച്ച് നോക്കുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനെന്ന കോൺഗ്രസ്സുകാർന്റെ സ്വകാര്യ ജീവിതം ഒന്നുമല്ല. മുക്കളിയിലെ സാധാരണ ഒരു വെളുത്ത പെയിന്റടിച്ച വീട് കാണാൻ വന്ന കോൺഗ്രസ്സുകാർ ഇപ്പോഴും കോൺഗ്ര്സ്സുകാരായി നില നിൽക്കുന്നുണ്ടെന്നും പിണറായി അറിയണം.

 രാഷ്ട്രീയം വ്യക്തി ഹത്യയിലേക്ക് വഴിമാറി പോകുന്നത് സാംസ്കാരികമായി തരം താഴുന്നവർക്കിടയിലാണ്. അത് മനസ്സിലാക്കാൻ കഴിയുന്നവർക്കിടയിലെ അഭിമാന ബോധമാണ് മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചോദ്യം ചെയ്യലുകൾ. അധികാരം കൊണ്ട് മുഴുത്ത് നശിച്ച വർഗ്ഗമായി കമ്മ്യൂണിസ്റ്റുകാർ അധ:പതിച്ചതിന്റെ ദുഷിച്ച ഗന്ധമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ.

സാമ്യതയുള്ള പോസ്റ്റുകള്‍

1 മറുപടികള്‍ ഇവിടെ:

Noushad Vadakkel പറഞ്ഞു...

ഗാന്ധിയനും, സർവ്വോപരി നാടിന്റെ നന്മയുടേയും മുഖമായിരുന്നു ഗോപാലന്റേതെന്ന് പൂർവ്വികരുടെ കഥ പറച്ചിലിനിടെ കേട്ട വിവരമുള്ളതിനാൽ പിണറായി പറയുന്നതിലെ വ്യക്തി ഹത്യ ബോധ്യമായപ്പോൾ കൈവിട്ട് പോയ തന്റെ അധീശാധികാരം തിരിച്ചു പിടിക്കലാണോ ഈ കടന്നാക്രമണമെന്ന് തോന്നിപ്പോയി. മുല്ലപ്പള്ളി രാമചന്ദ്രനെന്ന മകനെ കുറിച്ചാണ് പിണറായിക്ക് ആക്ഷേപമെങ്കിൽ ഇന്നത്തെ തലമുറക്ക് സുപരിചിതനായ രാമചന്ദ്രനെന്ന കേന്ദ്ര മന്ത്രിയെ ആക്ഷേപിക്കാമായിരുന്നു.

2012, മേയ് 26 10:23 AM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails